Tuesday, August 10, 2021

കൊലക്കളമാകുന്ന ഗർഭപാത്രങ്ങൾ


സാറാസ് എന്ന മലയാള സിനിമ തുടങ്ങിവച്ച ചർച്ചകൾക്ക് ഇനിയും വിരാമമായിട്ടില്ല. ജീവൻ്റെ മൂല്യത്തെപ്പറ്റി സാറാസ് മുന്നോട്ടുവച്ച ചില നിലപാടുകൾ എതിർക്കപ്പെടേണ്ടതും വിമർശിക്കപ്പെടേണ്ടതും ആണെന്ന് ജീവൻ്റെ പക്ഷത്തു നിൽക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ ശബ്ദമുയർത്തിക്കഴിഞ്ഞു. അതിനിടയിലാണ് ആഗസ്റ്റ് 26 ന് ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ചെയ്ത ഹിന്ദി സിനിമ 'മിമ്മി' പുറത്തിറങ്ങിയത്. സാറാസ് മുന്നോട്ടുവെച്ച 'മരണ സംസ്കാരത്തിൻ്റെ' പശ്ചാത്തലത്തിൽ 'ജീവൻ്റെ സംസ്കാരം' ഉയർത്തിപ്പിടിച്ചുകൊണ്ട് മിമ്മി പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. ഗർഭാശയത്തെ കൊലക്കളമാക്കികൊണ്ട് 1971 ആഗസ്റ്റ് പത്താം തീയതി ഭാരതത്തിൽ MTP ആക്ട് നിലവിൽ വന്നതിൻ്റെ അമ്പതാം വാർഷികം വിലാപ ദിനമായി ആചരിക്കാൻ ഭാരത കത്തോലിക്കാ സഭ തീരുമാനിച്ച സാഹചര്യത്തിൽ, സാറാസ് മുന്നോട്ടുവെച്ച മരണ സംസ്കാരത്തെയും മിമ്മി മുന്നോട്ടുവയ്ക്കുന്ന ജീവ സംസ്കാരത്തെയും ചേർത്തു വായിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ. 

സാറയും മിമ്മിയും

സാറയും മിമ്മിയും സൗന്ദര്യവും കഴിവും ഉള്ള യുവതികളാണ്. സാറയുടെ ജീവിതലക്ഷ്യം ഒരു സിനിമാ സംവിധായിക ആവുക എന്നതാണെങ്കിൽ, മിമ്മിയുടെ ലക്ഷ്യം ഒരു ബോളിവുഡ് സിനിമാനടി ആയിത്തീരുക എന്നതായിരുന്നു. രണ്ടുപേർക്കും അതിനുള്ള കഴിവുണ്ട്; അതിനായി അവർ അക്ഷീണം പരിശ്രമിക്കുന്നുണ്ട്. പക്ഷെ അതിനിടയിൽ രണ്ടുപേരുടെയും ജീവിതത്തിൽ ഇടിത്തീ പോലെ  അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കുകയാണ്. ഒരിക്കലും ഗർഭം ധരിക്കാൻ ആഗ്രഹിക്കാതിരുന്ന, കുഞ്ഞുങ്ങളെ ജനിപ്പിക്കാനോ വളർത്താനോ ഇഷ്ടമില്ലാതിരുന്ന സാറ, ഗർഭനിരോധന ഉപാധികളുടെ പരാജയം മൂലം ഗർഭിണി ആവുകയാണ്.
മിമ്മിയാവട്ടെ ബോളിവുഡിൽ എത്തിച്ചേരാനുള്ള പണം സമ്പാദിക്കാനായി തൻ്റെ ഗർഭപാത്രം ഒരു അമേരിക്കൻ ദമ്പതികൾക്ക് വാടകയ്ക്ക് (Surrogate Mother) നൽകുന്നു. പക്ഷേ പതിവ് പരിശോധനയിൽ കുഞ്ഞിന് ഡൗൺ സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തുകയും അമേരിക്കൻ ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ചു പോവുകയും ആണ്. അങ്ങനെ സാറയ്ക്കും മിമ്മിയ്ക്കും ഗർഭസ്ഥശിശു ഒരു ബാധ്യതയായി മാറുന്നു. രണ്ടുപേരുടെയും ജീവിതത്തെയും ജീവിതാഭിലാഷങ്ങളെയും തല്ലിത്തകർക്കുന്നതായിരുന്നു ഈ സാഹചര്യം. ഈ വിഷമസന്ധിയിൽ സാറയ്ക്കും മിമ്മിയ്ക്കും മുമ്പിൽ വെച്ചു നീട്ടപെടുന്ന പരിഹാരമാർഗ്ഗം ഗർഭം അവസാനിപ്പിക്കുക അഥവാ കുഞ്ഞിനെ നശിപ്പിക്കുക എന്നതാണ്. അതിനു നിയമ സാധുത നൽകിക്കൊണ്ട് എം ടി പി ആക്ട് എന്ന നിയമവും ഭാരതത്തിൽ നിലവിലുണ്ട്. ആഗ്രഹിക്കാതെയും ഗര്‍ഭനിരോധന ഉപാധികളുടെ പരാജയത്താലും ഗര്‍ഭവതിയായ സാറയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ തുണയാകുന്നത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്റ്റ് എന്ന ഈ നിയമമാണ്. സാറ സന്ദര്‍ശിക്കുന്ന ഡോക്ടര്‍ നിയമത്തിലെ ഈ സാധ്യതയെപ്പറ്റി സാറയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ശിശുവിനെ വാടക ഗർഭപാത്രത്തിൽ ചുമക്കുന്ന മിമ്മിയ്ക്കും, അവളെ ശുശ്രൂഷിക്കുന്ന IVF ക്ലിനിക്കിലെ ഡോക്ടർ നൽകുന്ന ഒരു ഉപദേശം ഇങ്ങനെയാണ്: "പല വാടക ഗർഭ കേസുകളിലും ദമ്പതികൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകാറുണ്ട്. അപ്പോഴൊക്കെ വാടക ഗർഭപാത്രം നൽകുന്ന സ്ത്രീകൾ കുഞ്ഞിനെ നശിപ്പിക്കാറാണ് പതിവ്".

MTP ആക്റ്റ്
1971 ല്‍ ഭാരതത്തില്‍ ഇത് നിലവില്‍ വരുമ്പോള്‍ 20 ആഴ്ച്ചകള്‍ വരെയുള്ള ഗര്‍ഭത്തെ നിയമപരമായി നശിപ്പിക്കാന്‍ ഈ നിയമം സാധ്യതനല്‍കുന്നു. പ്രധാനമായും നാലുകാരണങ്ങള്‍ ഉള്ളപ്പോഴാണ് ഈ സാധ്യത ഒരു വ്യക്തിക്ക് ഉപയോഗപ്പെടുത്താവു എന്നാണ് നിയമം അനുശാസിക്കുന്നത്. ഒന്നാമതായി ഗര്‍ഭവതിയായ സ്ത്രീയുടെ മാനസികമോ ശാരീരികമോ ആയ ആരോഗ്യത്തിന് ഗര്‍ഭധാരണം തടസമാകുമ്പോള്‍. 
രണ്ടാമതായി ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ കാരണം കുട്ടി ജനിക്കുമ്പോള്‍ ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍. മൂന്നാമതായി ബലാത്സംഗം മൂലം ഗര്‍ഭധാരണം ഉണ്ടാകുമ്പോള്‍. നാലാമതായി വിവാഹിതയായ ഒരു സ്ത്രീ അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ് ഉപയോഗിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ പരാജയം മൂലം ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍. 2021 മാര്‍ച്ച് മാസം 25ാം തിയതി ഈ നിയമത്തിന് വരുത്തിയ ഒരു ഭേദഗതി പ്രകാരം 24 ആഴ്ച്ചകള്‍ വരെയുള്ള ഗര്‍ഭധാരണത്തെ ഇപ്രകാരം നശിപ്പിക്കാന്‍ നിയമം അനുവദിക്കും. 

സാറായുടെയും മിമ്മിയുടെയും തീരുമാനങ്ങൾ 
ഇന്ത്യന്‍ നിയമത്തിലെ ഈ വകുപ്പു നല്‍കുന്ന നിയമസാധ്യതയാണ് സിനിമയിലെ സാറ പ്രയോജനപ്പെടുത്തിയത്. "it is better not to be a parent than to be a bad one" എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സാറയെ ഇതു ചെയ്യാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. ഇവിടെ സാറായുടെ തീരുമാനത്തെ ന്യായീകരിക്കാന്‍ സിനിമ പലകാരണങ്ങളും പറയാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നാമതായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനോ വളര്‍ത്താനോ ചെറുപ്പം മുതല്‍ തന്നെ താല്‍പര്യമില്ലാത്തവളാണ് സാറ. കുഞ്ഞുങ്ങളെ നോക്കി പരിപാലിക്കുവാനുള്ള കഴിവ് അവള്‍ക്ക് കുറവാണ്. രണ്ടാമതായി തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ടായെന്ന് വിവാഹത്തിന് മുമ്പേതന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് തീരുമാനിച്ചിരുന്നതാണ്. മൂന്നാമതായി വേണ്ടത്ര പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നുവെങ്കിലും അവ പരാജയപ്പെട്ടു. നാലാമതായി സാറായ്ക്കു മുന്നില്‍ തുറന്നുകിട്ടിയ സിനിമാ സംവിധായികയാകാനുള്ള അസുലഭ അവസരം, അതുവഴി തന്റെ തൊഴില്‍ ജീവിതം വളര്‍ത്താനുള്ള അവസരം, അവള്‍ക്ക് എത്രയുംപെട്ടെന്ന് പ്രയോജനപ്പെടുത്തേണ്ടതുമുണ്ട്. ഗര്‍ഭധാരണവുമായി മുന്നോട്ടുപോയാല്‍ ഒരുപക്ഷേ അവള്‍ക്ക് ഈ അവസരവും മുന്നോട്ടുള്ള അവസരങ്ങളും നഷ്ടപ്പെട്ടേക്കാം. ഈ കാരണങ്ങളൊക്കെ കണക്കിലെടുത്താണ് സാറ ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിക്കുന്നത്.

എന്നാൽ മിമ്മിയാകട്ടെ മറിച്ചൊരു തീരുമാനമാണ് സ്വയം എടുക്കുന്നത്. അത് എന്ത് വന്നാലും തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ താൻ നശിപ്പിക്കില്ല എന്നതായിരുന്നു. കുഞ്ഞിനെ നശിപ്പിക്കാൻ അവളെ ഉപദേശിക്കുന്ന ഡോക്ടറോട് മിമ്മി പറയുന്ന ഒരുത്തരമുണ്ട്, അല്ലെങ്കിൽ, അവൾ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്: “ഡോക്ടർ, ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് ഞാൻ വിശ്വസിക്കുന്നു, എൻ്റെ ഉള്ളിലെ കുഞ്ഞ് ജീവനുള്ളതാണ്; അത് വളരുന്നു, ശ്വസിക്കുന്നു, ഭക്ഷിക്കുന്നു, കൈകളും കാലുകളും ചലിപ്പിക്കുന്നു. അത് എൻ്റെ സംസാരം കേൾക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. വെളിയിൽ വെച്ച് ഒരു കുഞ്ഞിനെ കൊന്നാൽ അത് കുറ്റകൃത്യം ആകുന്നെങ്കിൽ എന്തുകൊണ്ടാണ് ഒരു കുഞ്ഞിനെ ഉള്ളിൽ വച്ചു കൊന്നാൽ അങ്ങനെ ആകാത്തത്? എന്തുകൊണ്ടാണ് ആളുകൾ ഒരു കുഞ്ഞിൻ്റെ ജീവനെ, അതിൻ്റെ ശാരീരിക മാനസിക അവസ്ഥകൾ പരിഗണിക്കാതെ സ്വീകരിക്കാത്തത്? ഒരു കുഞ്ഞ് എപ്പോഴും, ഏതവസ്ഥയിലും ഒരു കുഞ്ഞു തന്നെയല്ലേ?" തികച്ചും മൂല്യമുള്ളതും കരളലിയിക്കുന്നതുമായ ചോദ്യങ്ങളാണ് ഇവയൊക്കെ. ജീവിതാഭിലാഷങ്ങൾക്കും സ്വപ്നങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമൊക്കെ ഒരു ഗർഭസ്ഥ ശിശുവിൻ്റെ ജീവനേക്കാൾ വിലയുണ്ട് എന്ന് പഠിപ്പിക്കുന്ന സാറമാരുടെ ആധുനിക ലോകത്തിൽ മിമ്മിയുടെ ഈ ചോദ്യങ്ങൾ പ്രസക്തമാണ്. 
ജീവനേക്കാൾ ജീവിതത്തിന് വിലയുണ്ട് എന്നതായിരുന്നു സാറാസ് നൽകാൻ ഉദ്ദേശിച്ച പാഠം എങ്കിൽ, ജീവന് ജീവിതത്തേക്കാൾ വിലയുണ്ട് എന്ന പാഠമാണ് മിമ്മി നൽകുന്നത്. തങ്ങളുടെ ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിച്ച് അമേരിക്കൻ ദമ്പതികൾ തിരിച്ചുപോയതിനുശഷം മിമ്മിയനുഭവിക്കുന്ന ഭീകരമായ ഒരു മാനസിക വ്യഥയുണ്ട്. അവിവാഹിതയായ അവൾ നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ എന്ത് സമാധാനം പറയും? ഡൗൺ സിൻഡ്രോം ഉണ്ടെന്ന് വൈദ്യശാസ്ത്രം പ്രവചിക്കുന്ന കുഞ്ഞിനെ അവൾ എന്തു ചെയ്യും? തൻ്റെ ബോളിവുഡ് സ്വപ്നങ്ങളെ അവൾ എങ്ങനെ മറക്കും? ഇനി തനിക്കെങ്ങനെ ഒരു കുടുംബ ജീവിതം ഉണ്ടാകും? ഈ ചോദ്യങ്ങളൊക്കെ അവളുടെ മനസ്സിനെ എത്രമാത്രം കലുഷിതമാക്കിയിട്ടുണ്ടാവും. പക്ഷേ അവളെ സംബന്ധിച്ചിടത്തോളം അവൾ മാറ്റിവച്ച അവളുടെ ജീവിതവും അഭിലാഷങ്ങളും അവളുടെ സ്വപ്‌നങ്ങളും ഒരു കുഞ്ഞിൻ്റെ ജീവന്‍ എന്ന മൂല്യത്തേക്കാൾ ചെറുതായിരുന്നു. അഥവാ ജീവൻ്റെ മൂല്യമെന്നത് മറ്റെന്തിനേക്കാളും അവൾക്ക് വലുതായിരുന്നു.

ഇതൊക്കെ പറയുമ്പോൾ, "താങ്കൾ എന്തു സ്ത്രീ വിരുദ്ധനാണ്? സ്ത്രീകളുടെ ജീവിതത്തിനും അവരുടെ ആഗ്രഹങ്ങൾക്കും ഒരു വിലയുമില്ലേ? പ്രസവിക്കാനും മക്കളെ വളർത്താനും മാത്രം സ്ത്രീകൾ വീട്ടിലിരിക്കാൻ നിങ്ങൾ ഇത് പറയുന്നത് പതിനെട്ടാം നൂറ്റാണ്ടിലല്ല" എന്നൊക്കെ അഭിപ്രായം പറയുന്ന ധാരാളം ആളുകളുണ്ട്. അവരോടുള്ള മറുപടി ഇങ്ങനെയാണ്. ഗർഭധാരണവും മക്കളെ വളർത്തലുമൊന്നും ഒരു സ്ത്രീയുടെയും സ്വപ്നങ്ങളെ തകർക്കുന്നില്ല. ഇന്ന് ലോകത്തിൻ്റെ ഉയരങ്ങളിൽ നിൽക്കുന്ന സ്ത്രീകളിൽ സിംഹഭാഗവും അവിടെയൊക്കെ എത്തിപ്പെട്ടത് കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിന്റെ ഇടയിൽ തന്നെയാണ്. നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് ചുറ്റുപാടും ചൂണ്ടിക്കാണിക്കാനുണ്ട്. അതുമാത്രമല്ല കുഞ്ഞുങ്ങളെ ഗർഭംധരിക്കാനും ജനിപ്പിക്കാനും അവരെ വളർത്താനും ഉള്ള കഴിവുകൾ ദൈവം സ്ത്രീകൾക്കുമാത്രം കൊടുത്തിട്ടുള്ള കഴിവുകളാണ്. ഇതിനെ ഒരു ഭാരമായി കാണാതെ ദൈവത്തിന്റെ ദാനമായി കാണാൻ കഴിയുമ്പോൾ ഇതിൽ വലിയ സന്തോഷം കണ്ടെത്താൻ കഴിയുന്നവരാണ് നമുക്ക് ചുറ്റുമുള്ള എല്ലാ അമ്മമാരും തന്നെ. ഇവിടെ സാറായുടെ തീരുമാനം തീര്‍ച്ചയായും തെറ്റാകുന്നത്, സാറ ജീവിതത്തിലെ ലൗകികമായ ചില താല്‍പര്യങ്ങള്‍ക്കുവേണ്ടി അതിനേക്കാള്‍ എത്രയോ മൂല്യമുള്ള ഒരു ജീവനെ ബലികൊടുത്തു എന്നതുകൊണ്ടാണ്. തീര്‍ച്ചയായും സാറായുടെ ജീവിതത്തെയും വ്യക്തിപരമായ ഇഷ്ടങ്ങളെയും സ്വാതന്ത്ര്യത്തെയും വിലകുറച്ചു കാണുകയല്ല, മറിച്ച് ഇവയൊക്കെയും ജീവൻ്റെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ തുലോം ചെറുതാണെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സാറായുടെ തീരുമാനം ശരിവയ്ക്കുന്ന ആളുകള്‍ ചോദിക്കുന്ന മറ്റൊരു ചോദ്യം നിയമം ഇത് അനുവദിക്കുന്നുണ്ട്. പിന്നെ എതിര്‍ക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? എന്നാണ്. അങ്ങനെ ചോദിക്കുന്നവര്‍ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. നിയമം നല്‍കുന്നത് ഒരു സാധ്യതയാണ്. അതുപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോ വ്യക്തിയുടെയും ധാര്‍മിക നിലവാരമാണ്. നിയമസാധുതയെന്നത് എപ്പോഴും ധാര്‍മ്മികമായി ശരിയായി ക്കൊള്ളണമെന്നില്ല എന്നും നാം ഓര്‍ക്കണം. നിയമപരമായി കുഞ്ഞിനെ നശിപ്പിക്കാൻ അവകാശമുണ്ടായിരുന്നിട്ടും മിമ്മി അതു ചെയ്യാതിരുന്നത് ആ ധാർമ്മിക ബോധ്യം കൊണ്ടാണ്. 

ജീവൻ്റെ മൂല്യം
മനുഷ്യജീവനെപ്പറ്റി വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരാണ് ഇന്നത്തെ സമൂഹം. എന്നാൽ കത്തോലിക്കാ സഭയ്ക്കാകട്ടെ ജീവനെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. സഭ പഠിപ്പിക്കുന്നത് മനുഷ്യ ജീവന്‍ എന്നത് ഏറ്റവും അടിസ്ഥാനപരമായ ഒരു മൂല്യമാണ് എന്നാണ്. സഭയുടെ എക്കാലത്തെയും നിലപാട് ജീവനുവേണ്ടി എപ്പോഴും നിലകൊള്ളുക എന്നതാണ്. കാരണം ഓരോ മനുഷ്യജീവനും ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെടുന്ന വ്യക്തികളാണ്. അതുകൊണ്ടു തന്നെ ഓരോ മനുഷ്യ ജീവനും ജീവൻ്റെ ആരംഭം മുതല്‍ സ്വാഭാവികമായ അന്ത്യം വരെ സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും മൂല്യമുള്ളതായി കണക്കാക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അമ്മയുടെ ഉദരത്തില്‍ ഒരു ഭ്രൂണമായി രൂപപ്പെടുന്നതുമുതല്‍ അതിന് പുതിയൊരു ജീവന്‍ എന്ന എല്ലാവിധ അവകാശങ്ങളുമുണ്ട്. ഒരു ഭ്രൂണത്തിന്റെ ആരംഭം മുതലുള്ള അതിൻ്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ പഠിക്കുന്നവര്‍ക്ക് (embryology) ആ കുഞ്ഞിന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആരംഭനിമിഷങ്ങള്‍ മുതലേ സജ്ജമാകുന്നു എന്നു മനസിലാക്കാന്‍ സാധിക്കും.
1983 വരെ ഡോക്ടർമാർ എടുത്തിരുന്ന ഹിപ്പോക്രാറ്റിക് ഓത്തിൽ ഒരു വാക്യമുണ്ടായിരുന്നു: "ജീവനെ അതിൻ്റെ ഗർഭധാരണത്തിൻ്റെ സമയം മുതൽ ഞാൻ ഏറ്റവും വിലയുള്ളതായി കല്പിക്കും" എന്നായിരുന്നു അത്. എന്നാൽ പിന്നീടത് "ജീവൻ്റെ ആരംഭം മുതൽ" എന്നും, ഇപ്പോൾ "ജീവനെ" എന്നുമാക്കി തിരുത്തിയിട്ടുണ്ട്. ധാർമ്മികതയുടെ പിന്നോട്ടുള്ള വളർച്ചയുടെ ഉദാഹരണങ്ങളായേ ഇത്തരത്തിലുള്ള പരിഷ്കാരങ്ങളെ കാണാനാവൂ. എന്നാൽ ഇക്കാലത്തും മിമ്മിയെപ്പോലെ ചിന്തിക്കുന്ന മനുഷ്യർ ഉണ്ടെന്നത് ശുഭസൂചകമാണു താനും.
“ഇതൊക്കെ സിനിമകളല്ലേ? ഈ സിനിമകളുടെ നിലപാടുകളെ നിലപാടുകളെ ഇത്രയൊക്കെ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ?’’ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. സിനിമയെന്നത് ജനമനസുകളെ വളരെയധികം സ്വാധീനിക്കുന്ന ഒരു മാധ്യമം തന്നെയാണ്. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ മനസാക്ഷി രൂപീകരണത്തില്‍ സിനിമകളിലൂടെ മുന്നോട്ടുവയ്ക്കപ്പെടുന്ന ആശയങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. എന്തിനുമേതിനും വേണ്ടി വലിച്ചെറിയാനും നശിപ്പിക്കാനും മാത്രം മൂല്യമില്ലാത്തതാണ് ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെന്ന പ്രതിലോമകരമായ ആശയം സമൂഹത്തില്‍ വളര്‍ത്താന്‍ സാറാസ് കാരണമാകും എന്നതുകൊണ്ടു തന്നെ സാറാസ് മുന്നോട്ടു വയ്ക്കുന്ന നിലപാടുകള്‍ വിമര്‍ശിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്. എന്നാൽ ജീവനെന്നത് അമൂല്യമാണെന്നും ഏതു സാഹചര്യത്തിലും അവസ്ഥയിലും അത് ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണമെന്ന മിമ്മി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയും പ്രഘോഷിക്കപ്പെടുകയും ചെയ്യേണ്ടതുമാണ്. 
മനുഷ്യ ജീവൻ്റെ ഉറവിടം ദൈവമാണ് (സങ്കീ. 16: 5). ജോൺപോൾ രണ്ടാമൻ മാർപാപ്പ പറയുന്നത് ജീവനിലും മരണത്തിലും അവൻ അത്യുന്നതൻ്റെ ഹിതത്തിന് സ്നേഹപൂർണമായി സമർപ്പിക്കണം എന്നാണ് (ജീവൻ്റെ സുവിശേഷം 38, 46).  ദൈവം മാത്രമാണ് ജീവൻ്റെ നാഥൻ. അതുകൊണ്ട് മനുഷ്യജീവനെ ലംഘിക്കുക എന്നത് പ്രത്യേകമായ രീതിയിൽ ഗൗരവമായ തിന്മയാണ്. എല്ലാവർക്കും ഒരുപോലെ ജീവിക്കുവാനുള്ള അവകാശം ഉണ്ട്. മറ്റുള്ള എല്ലാവരെയും പോലെ ഗർഭപാത്രത്തിലുള്ള നിഷ്കളങ്കരായ മനുഷ്യ ഭ്രൂണങ്ങൾക്കും ജീവിക്കാനുള്ള അവകാശം തുല്യമാണ് (ജീവൻ്റെ സുവിശേഷം 57). മനുഷ്യ വ്യക്തിയുടെ അലംഘ്യങ്ങളായ അവകാശങ്ങൾ സംരക്ഷിക്കു കയും അവൻറെ കടമകളുടെ നിർവഹണം സുഗമമാക്കുകയും ചെയ്യുക എന്നത് ഓരോ പൊതു അധികാരിയുടെയും പ്രധാന ധർമ്മമാണ്. നിരപരാധിയായ ഓരോ മനുഷ്യനെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത് രാഷ്ട്ര സമൂഹമാണ് (CCC 2275). തീർച്ചയായും ഓരോ മനുഷ്യ ജീവനെയും ബഹുമാനിക്കുക, സംരക്ഷിക്കുക, സ്നേഹിക്കുക, ശുശ്രൂഷിക്കുക, എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. സ്വജീവനെയും മറ്റുള്ളവരുടെ ജീവനെയും സംരക്ഷിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടു തന്നെ, മനുഷ്യനെ തിന്മ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന MTP Act പോലെയുള്ള കരിനിയമങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതുമുണ്ട്.  'ഞാൻ എൻ്റെ സഹോദരൻ്റെ കാവൽക്കാരനാണോ' എന്ന കായേൻ്റെ മനോഭാവം മാറ്റി, അനുകമ്പാർദ്രമായ ഉത്തരവാദിത്വത്തോടെ  മറ്റൊരു ജീവനെ കാണാൻ നമുക്ക് കഴിയണം.

******************************************************

Published in DEEPIKA Daily, on 10th August 2021




Sunday, August 8, 2021

Social Media Ethics


In today’s world, it is undeniable that social media play an important role in impacting our culture, our economy and our overall worldview. Social media is a forum that brings people to exchange idea, connect with, relate to, and mobilize for a cause, seek advice, and offer guidance. Social media have removed communication barriers and created decentralized communication channel and open the door for all to have a voice and participate in a democratic fashion including people in repressive countries. This media accommodates a wide variety of spontaneous, formal, informal, scholarly and unscholarly writings to flourish. It enables common interest-based groups, such as students or professionals, to work in collaborative group projects outside of their group. It fosters creativity and collaboration with a wide range of commentators on a number of issues such as education, the economy, politics, race, health, relationships, etc. 
Although they have brought about many benefits, allowing us to easily connect friends and family around globe, allowing us to beyond international borders and cultural barriers, social media have come at a price. Social media have also negative impact on our lives: They are robbing us off trust and comfort we once placed in one another, replacing the human fellowship, physical and emotional support, we once drew from each other, with virtual connection. They rob us off from self-control and from the ability to think independently. Instead, they make us gullible to join any group that posts perverse messages that tickle our ear and amuse our senses without evaluating the consequences. Ironically, social media is in effect turning us into non-social generations. We prefer texting to phone conversations, online chat to a face-to-face meeting, and many have replaced human interaction with convenient platforms such as Facebook and WhatsApp.
Jonathan Safran Foer in his article, How Not to Be Alone, said: “Each step forward in social media has made it easier, just a little, to avoid the emotional work of being present, to convey information rather than humanity.” With each passing day, these words ring truer and truer. Even though it is not the objective of this class to present the negative impacts of social media, we just see them in three main categories.
First, social media fosters a false sense of online 'connections' and superficial friendships leading to emotional and psychological problems.
The Second harm of social media is that it can become easily addictive, taking away family and personal time as well as diminish interpersonal skills, leading to antisocial and non-social behavior.
Lastly, social media has become a tool for criminals, predators and terrorists enabling them to commit illegal acts. Researchers also find a link between the psychological problems caused by social media and criminal activities committed.

Social Media Etiquette (NETIQUETTE)
As social media are the primary ways people communicate in the modern world on a daily basis, typical social rules are finding their way into digital environments too. Just as social etiquette dictates how people behave around others in the real world, social media etiquette revolves around online guidelines to follow. 

1. Respect Value of Privacy
Privacy or the right to enjoy freedom from unauthorized intrusion is a fundamental right of all. Art. 21 of the Constitution of India states: “No person shall be deprived of his life or personal liberty except according to procedure established by law”. The right to privacy is considered to be a part of right to protection of life and personal liberty. Privacy is defined as the right to be left alone, to be free from secret surveillance, or unwanted disclosure of personal data or information by government, or individual or any other agency.
The Economist, in 2017 May, published a story titled “The world’s most valuable resource is no longer oil, but data”. Since its publication, the topic has generated a great deal of discussion, the new oil” has become a common refrain. The perpetrator uses identification information stored on social media to access their social media page which could lead to access to their contacts, friends and friends of their ‘friends’ then participate in illegal activities and engage in anti-social activities such as hacking, spreading viruses, fraud and identity theft. One must respect the privacy of others, even friends.

2. Be Authentic and Truthful
You should always communicate in an honest and open manner. If you show others who you are and what you stand for truthfully, people will respect and will establish good rapport. Truth is an ethical value that other people respect. They, in turn, will want to be truthful with you also. Remember always ‘who you are’ and don’t hide your identity. In a research article published in Psychology Today, C. S. Warren evaluates that people tend to lie on social media. She observes that what people post on social media is not an accurate representation of their lives or who they are. In her study examining 2,000 people, 43% of users admitted lying about themselves and their lives online. Consequently, when engaging with social media, it is critical to remind yourself that what you see is not an accurate picture of reality.

3. Beware of Fake News feeds
When looking at what constitutes ‘fake news’ and how it gets shared on social media, there are two kinds of false information to be aware of - misinformation and disinformation. Because social media is a public platform, anyone can post anything without being accountable for fact-checking. It is left to the users to distinguish information v/s misinformation and disinformation in their feeds. Misinformation refers to inaccurate reporting that stems from inaccuracies; as such, the term does not imply an intent to deceive. Disinformation, on the other hand refers to the intentional spread of inaccurate information with the intent to deceive. Fake news on social media may be unavoidable. But you can help stop the spread by thinking critically.

4. Think Twice and Take a Deep Breath Before You Post
In case you find yourself in a heated exchange of ideas with other users, always remember to be respectful. Make sure your statements are based on hard facts. Also, avoid attacking the person personally and never resort to threats as this can be lawfully punished. Consider these questions to check the fact before sharing something on social media: Is it True?.. How do you know? Is it Helpful? Is it just for likes? Is it Inspiring? Will it motivate or encourage others? Is it Necessary?... Does it need to be said on Social Media now or is it just for likes? Is it Kind?... Would you feel good reading it or can it hurt some?

5. Shun Hate Speech
Social media are merely a reflection of society. Polarizing content and hateful material on social media have proliferated in the recent past and today social media are a hotbed of toxic and hateful conversations. Curbing hate speech has emerged as a critical challenge for societies globally. Hate content are primarily related to a person’s caste, gender or religion, which are sensitive topics for most of us.

6. Eschew Cyber Bullying
Cyberbullying (cyber-harassment) are forms of harassment using social media, which has become increasingly common, as the digital sphere has expanded and technology has advanced. Cyberbullying is when someone bullies or harasses others on social media sites. Harmful bullying can include posting rumors, threats, sexual remarks, a victims’ personal information, or pejorative labels. Gossip can be mean, especially when it is online. Bullies can build on gossip and create stories and ugliness about someone that can go viral in seconds. This can be very traumatizing to vulnerable people. Be careful what you put out into cyberspace and always check the sources of what you see or read. Celebrities and politicians are easy targets for internet gossip.

7. Beware of Cyber Scams
Cyber scam is a type of cybercrime fraud or deception which makes use of the social media and could involve hiding of information or providing incorrect information for the purpose of tricking victims out of money, property, and inheritance. Cyber scam is not considered a single, distinctive crime but covers a range of illegal and illicit actions that are committed in cyberspace. It is, however, differentiated from theft since, in this case, the victim voluntarily and knowingly provides the information, money or property to the perpetrator. For example, the sender, generally through social media or email, requests help in facilitating the transfer of a substantial sum of money. In return, the sender offers a commission, usually in the range of several million dollars. The scammers then request that money be sent to pay for some of the costs associated with the transfer. Once money is sent to the scammers, they will either disappear immediately or try to get more money with claims of continued problems with the transfer.

8. Respect other People
Respect other people, and yourself, by taking a moment to consider what most irks you on your feeds and timelines. If you wouldn’t want to see it, don’t post it. If you think it’s rude for people to share their unsolicited opinions, do everyone a favor and withhold your own. When you write something or post something, always keep your audience in mind. It is also important to respect the opinions of other netizens. Accept the fact that not everyone has the same opinion as you do. However reasonable you believe your arguments to be, you won’t be able to convince everyone. Keep this in mind when you comment, post, or share anything on social media. It is also important to Understand that your sense of humor isn’t universal.

9. Be Concise and Clear in Writing
Whatever you write or post in social media, wordy writing dilutes the impact of your message. Writing clear and concise content, instead can help you gain and keep your readers’ attention. It is also likely to be more memorable and make a lasting impact on your reader. Writing in clear and correct language is also important.

10. Don’t Spam
Spam are irrelevant or unsolicited messages sent over the social media. These are usually sent to a large number of users for a variety of use cases such as advertising, phishing, spreading malware, etc. Be careful in forwarding too much messages; send useful messages only!

11. Give Due Credit to your Sources
Social media are wonderful places to share your work but be sure to ask permission and cite your sources when you use material or content from others. People who plagiarize do not even realize they do it. Be respectful to the authors of your sources. Always give credit where it is due.

12. Manage your Social Media Time Properly
To manage your time wisely on social media, you need to have a good grasp on ‘why you are using them’, develop a strategy to keep you focused, and utilize a growing number of tools that will help you maximize your effort. One of the reasons for screen addiction (Screen Dependency Disorder) is the lack of time management in social media. SDD’ is a term increasingly used to describe the growing number of children engaging in a variety of different screen activities in a dependent; problematic manner.

Finally 
Social media has tremendous power, so it is important to follow proper etiquette when you engage with other users. From avoiding extensive self-promotion, to maintaining a respectful sense of humor, most best practices are simply a high-tech version of old-school etiquette. But the social media world moves far faster than the offline world, so it is critical to think about the effects your words, pictures, and videos have before sharing them with hundreds or thousands of your peers. Digital denizens are not always quick to forgive.

Friday, August 6, 2021

ജീവൻ പൊന്നുപോലെ കാത്ത് 'മിമ്മി'


സാറാസ് എന്ന മലയാളം സിനിമയുമായി ബന്ധപ്പെട്ട ചില ചർച്ചകളിലാണ് മിമ്മി എന്ന ഹിന്ദി സിനിമയെ പറ്റി കേട്ടത്. മിമ്മി മുന്നോട്ടു വയ്ക്കുന്ന ചില ആശയങ്ങൾ താത്‌പര്യമുണര്‍ത്തുന്നതായിരുന്നതുകൊണ്ട് സിനിമ കാണാൻ തീരുമാനിച്ചു. മിമ്മി എന്ന സിനിമയിലെ ആശയങ്ങളെ സാറാസ് എന്ന സിനിമ മുന്നോട്ടുവയ്ക്കുന്ന ചില നിലപാടുകളുമായി ചേർത്തു വായിക്കാൻ ശ്രമിക്കുകയാണിവിടെ.

മിമ്മിയുടെ കഥ 
കുഞ്ഞുങ്ങൾ ഇല്ലാത്ത അമേരിക്കൻ ദമ്പതികളാണ് ജോണും സമ്മറും. തങ്ങളുടെ കുഞ്ഞിനെ പ്രസവിക്കാൻ ഒരു വാടക ഗർഭപാത്രം (surrogate mother)  തേടിയാണ് അവർ രാജസ്ഥാൻ സന്ദർശിക്കുന്നത്. യാദൃശ്ചികമായി അവർ സുന്ദരിയും നർത്തകിയുമായ മിമ്മിയെ കാണുകയും തങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ വാടക അമ്മയാകാൻ അവൾ മതിയെന്ന് കരുതുകയും ചെയ്യുകയാണ്. അവരുടെ ടാക്സി ഡ്രൈവർ ഭാനുവിനെ ഇടനിലക്കാരനാക്കി, 20 ലക്ഷം രൂപയ്ക്ക് തങ്ങളുടെ കുഞ്ഞിന് ഗർഭപാത്രം വാടകയ്ക്ക് നൽകാൻ മിമ്മിയെ അവർ സമ്മതിപ്പിക്കുന്നു. അവളുടെ സ്വപ്നം ബോളിവുഡിലെ താരപദവിയാണ്. തന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ആവശ്യമായ സാമ്പത്തിക ശേഷിയില്ലാത്ത മിമ്മി, തുടക്കത്തിലെ മടിക്ക് ശേഷം, ഈ തുക തനിക്ക് ബോളിവുഡിലേക്കുള്ള വളർച്ചക്ക് സഹായമാകുമെന്നുള്ള പ്രലോഭനത്തിൽ അതിന് സമ്മതിക്കുകയാണ്. IVF നടപടിക്രമം വിജയിക്കുകയും മിമ്മി ഗർഭിണിയാകുകയും ചെയ്യുന്നു. മാതാപിതാക്കളിൽ നിന്ന് ഗർഭം മറയ്ക്കാൻ, ഒരു സിനിമയുടെ ഷൂട്ടിംഗിനായി 9 മാസത്തേക്ക് താൻ മുംബൈയിലേക്ക് പോവുകയാണെന്ന് മിമ്മി കള്ളം പറയുകയാണ്. തുടർന്ന് അവൾ സുഹൃത്ത് ഷാമയോടൊപ്പം ജീവിക്കാൻ തുടങ്ങുന്നു.

പക്ഷെ, ഏതാനും ആഴ്‌ചകൾക്കുശേഷം, മിമ്മിയുടെ ഗർഭസ്ഥ ശിശുവിന് ഡൗൺ സിൻഡ്രോം ഉണ്ടെന്ന് ഒരു പതിവു പരിശോധനയിൽ വ്യക്തമായി. ഈ വാർത്ത ജോണിനെയും സമ്മറിനെയും ഞെട്ടിക്കുന്നതായിരുന്നു. ഇനി ഈ കുഞ്ഞിനെ വേണ്ടെന്ന്  തീരുമാനിച്ച് അവർ പെട്ടെന്ന് അമേരിക്കയിലേക്ക് മടങ്ങിപ്പോയി. ഗർഭം ഉപേക്ഷിക്കാൻ അവർ മിമ്മിയോട് നിർദ്ദേശിച്ചു. മിമ്മി തകർന്നുപോയി. പക്ഷേ, ഗർഭച്ഛിദ്രം എന്ന ഡോക്ടറുടെയും ദമ്പതികളുടെയും നിർദ്ദേശം അവൾ നിരാകരിക്കുകയാണ്. കുട്ടിയെ പ്രസവിക്കാൻ അവൾ തീരുമാനിക്കുന്നു. അങ്ങനെ ഗർഭിണിയായ മിമ്മി വീട്ടിലേക്ക് മടങ്ങി. സിനിമയിൽ അഭിനയിക്കാൻ പോയ മകൾ ഗർഭിണിയായി തിരിച്ചു വന്നത് ആ കുടുംബത്തെ വിഷമത്തിലാക്കി. ക്രമേണ, മിമ്മി വാടക ഗർഭധാരണത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും തുടർന്ന് അവളുടെ ഗർഭസ്ഥ ശിശുവിനെ മാതാപിതാക്കളും കുടുംബവും അംഗീകരിക്കുകയും ചെയ്യുന്നു.
നേരത്തെയുള്ള പരിശോധനാ ഫലത്തിന് വിരുദ്ധമായി മിമ്മി ആരോഗ്യവാനായ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. അവൾ അവന് രാജ് എന്ന് പേരിട്ടു. അവനോട് അവൾക്കുണ്ടായിരുന്ന സ്നേഹം അഗാധമായിരുന്നു. അവനെ പരിപാലിക്കാൻ അവൾ അവളുടെ ബോളിവുഡ് സ്വപ്‌നങ്ങൾ മാറ്റി വയ്ക്കുകയാണ്. 
നാല് വർഷങ്ങൾക്കു ശേഷം, മിമ്മിയുടെയും രാജിന്റെയും ഒരു വീഡിയോ ഓൺലൈനിൽ കണ്ട്, ജോണും സമ്മറും ഇന്ത്യയിലേക്ക് മടങ്ങി വരുന്നു. അവരുടെ മനസ്സ് മാറിയെന്നും രാജിനെ അമേരിക്കയിലേക്ക്  കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും അവർ മിമിയോട് പറയുകയാണ്. എന്നാൽ മിമിയ്ക്ക് അത് സങ്കൽപ്പിക്കാൻ പോലും ആകുമായിരുന്നില്ല. രാജ് ഇപ്പോൾ തന്റെ കുട്ടിയാണെന്നും അവനെ തിരികെ നൽകില്ലെന്നും അവൾ വാദിച്ചു നോക്കുന്നുണ്ട്. എന്നാൽ, നിയമപരമായ അതിനെ നേരിടുമെന്ന് ദമ്പതികൾ അവരെ ഭീഷണിപ്പെടുത്തുകയാണ്. കാരണം മിമ്മി വാടക ഗർഭധാരണത്തിനായി ഒരു കരാർ ഒപ്പിട്ടിട്ടുണ്ട്; കൂടാതെ അവളുടെ സേവനങ്ങൾക്ക് അവൾ പ്രതിഫലം സ്വീകരിച്ചിട്ടുമുണ്ട്. അതു കൊണ്ട് കുട്ടിയുടെ മേൽ അവൾക്ക് നിയമപരമായ അവകാശമില്ല. മിമ്മിയുടെ മാതാപിതാക്കൾ കോടതിയിൽ ഇതിനെതിരെ പോരാടാൻ തയ്യാറെടുക്കുകയാണ്. പക്ഷേ മിമ്മി അതിനോട്  വിയോജിക്കുന്നു; കാരണം കോടതി കേസുകളുടെ പോരാട്ടത്തിനു വേണ്ടി രാജിനെ വിട്ടു കൊടുക്കാൻ അവൾക്ക് ആഗ്രഹമില്ല. അതുകൊണ്ട് കുഞ്ഞിനെ ജോണിനും സമ്മറിനും തിരികെ നൽകാൻ അവൾ തീരുമാനിക്കുകയാണ്. 
എന്നാൽ ജോണും സമ്മറും, മിമ്മിക്ക് രാജിനോടുളള അഗാധമായ ബന്ധം മനസ്സിലാക്കി അവനെ അവർക്കുതന്നെ വിട്ടുകൊടുക്കുന്നു. ഒരു കുഞ്ഞിനെ ദത്തെടുത്ത് അവർ അമേരിക്കയിലേക്ക് മടങ്ങുന്നിടത്ത് ഹൃദയ സ്പർശിയായ ഈ കഥ അവസാനിക്കുകയാണ്. 

മിമ്മി നൽകുന്ന പാഠം 
ജീവനേക്കാൾ ജീവിതത്തിന് വിലയുണ്ട് എന്നതായിരുന്നു സാറാസ് നൽകാൻ ഉദ്ദേശിച്ച പാഠം എങ്കിൽ, ജീവന് ജീവിതത്തേക്കാൾ വിലയുണ്ട് എന്ന പാഠമാണ് മിമ്മി നൽകുന്നത്. തങ്ങളുടെ ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിച്ച് അമേരിക്കൻ ദമ്പതികൾ തിരിച്ചുപോയതിനുശഷം മിമ്മിയനുഭവിക്കുന്ന മാനസിക വ്യഥ ഹൃദയസ്പർശിയായി ഈ സിനിമ അവതരിപ്പിക്കുന്നുണ്ട്. അവിവാഹിതയായ അവൾ നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ എന്ത് സമാധാനം പറയും? ഡൗൺ സിൻഡ്രോം ഉണ്ടെന്ന് വൈദ്യശാസ്ത്രം പ്രവചിക്കുന്ന കുഞ്ഞിനെ അവൾ എന്തു ചെയ്യും? തന്റെ ബോളിവുഡ് സ്വപ്നങ്ങളെ അവൾ എങ്ങനെ മറക്കും? ഇനി തനിക്കെങ്ങനെ ഒരു കുടുംബ ജീവിതം ഉണ്ടാകും? ഈ ചോദ്യങ്ങളൊക്കെ അവളുടെ മനസ്സിനെ എത്രമാത്രം  കലുഷിതമാക്കിയിട്ടുണ്ടാവും. അവളെ ശുശ്രൂഷിക്കുന്ന IVF ക്ലിനിക്കിലെ ഡോക്ടർ അവൾക്ക് നൽകുന്ന ഒരു ഉപദേശം ഇങ്ങനെയാണ്: "പല വാടക ഗർഭ കേസുകളിലും ദമ്പതികൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകാറുണ്ട്. അപ്പോഴൊക്കെ വാടക ഗർഭപാത്രം നൽകുന്ന സ്ത്രീകൾ കുഞ്ഞിനെ നശിപ്പിക്കാറാണ് പതിവ്". അവരോട് മിമ്മി പറയുന്ന ഒരുത്തരമുണ്ട്, അല്ലെങ്കിൽ, അവൾ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്: “ഡോക്ടർ, ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് ഞാൻ വിശ്വസിക്കുന്നു,  എന്റെ ഉള്ളിലെ കുഞ്ഞ് ജീവനുള്ളതാണ്; അത് വളരുന്നു, ശ്വസിക്കുന്നു, ഭക്ഷിക്കുന്നു, കൈകളും  കാലുകളും ചലിപ്പിക്കുന്നു. അത് എന്റെ സംസാരം കേൾക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. വെളിയിൽ വെച്ച് ഒരു കുഞ്ഞിനെ കൊന്നാൽ അത് കുറ്റകൃത്യം ആകുന്നെങ്കിൽ എന്തുകൊണ്ടാണ് ഒരു കുഞ്ഞിനെ ഉള്ളിൽ വച്ചു കൊന്നാൽ അങ്ങനെ ആകാത്തത്? എന്തുകൊണ്ടാണ് ആളുകൾ ഒരു കുഞ്ഞിന്റെ ജീവനെ അതിന്റെ ശാരീരിക മാനസിക അവസ്ഥകൾ പരിഗണിക്കാതെ സ്വീകരിക്കാത്തത്? ഒരു കുഞ്ഞ്  എപ്പോഴും, ഏതവസ്ഥയിലും ഒരു കുഞ്ഞു തന്നെയല്ലേ?" തികച്ചും മൂല്യമുള്ളതും കരളലിയിക്കുന്നതുമായ ചോദ്യങ്ങളാണ് ഇവയൊക്കെ. ജീവിതാഭിലാഷങ്ങൾക്കും സ്വപ്നങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമൊക്കെ ഒരു ഗർഭസ്ഥ ശിശുവിന്റെ ജീവനേക്കാൾ വിലയുണ്ട് എന്ന് പഠിപ്പിക്കുന്ന ഈ ആധുനിക ലോകത്തിൽ മിമ്മിയുടെ ഈ ചോദ്യങ്ങൾ പ്രസക്തമാണ്. 
1983 വരെ ഡോക്ടർമാർ എടുത്തിരുന്ന ഹിപ്പോക്രാറ്റിക് ഓത്തിൽ ഒരു വാക്യമുണ്ടായിരുന്നു: "ജീവനെ അതിന്റെ ഗർഭധാരണത്തിന്റെ സമയം മുതൽ ഞാൻ ഏറ്റവും വിലയുള്ളതായി കല്പിക്കും" എന്നായിരുന്നു അത്. എന്നാൽ പിന്നീടത് "ജീവന്റെ ആരംഭം മുതൽ" എന്നും, ഇപ്പോൾ "ജീവനെ" എന്നുമാക്കി തിരുത്തിയിട്ടുണ്ട്. ധാർമ്മികതയുടെ പിന്നോട്ടുള്ള വളർച്ചയുടെ ഉദാഹരണങ്ങളായേ ഇത്തരത്തിലുള്ള പരിഷ്കാരങ്ങളെ കാണാനാവൂ. എന്നാൽ ഇക്കാലത്തും മിമ്മിയെപ്പോലെ ചിന്തിക്കുന്ന മനുഷ്യർ ഉണ്ടെന്നത് ശുഭസൂചകമാണു താനും.  
എന്റെ ഈ അഭിപ്രായ പ്രകടനങ്ങൾ കേട്ട ചിലരിൽ നിന്ന് വന്ന വിമർശനങ്ങൾ ഇങ്ങനെയാണ്: താങ്കൾ എന്തു സ്ത്രീ വിരുദ്ധനാണ് ഹേ? സ്ത്രീകളുടെ ജീവിതത്തിനും അവരുടെ ആഗ്രഹങ്ങൾക്കും ഒരു വിലയുമില്ലേ? പ്രസവിക്കാനും മക്കളെ വളർത്താനും മാത്രം സ്ത്രീകൾ വീട്ടിലിരിക്കാൻ നിങ്ങൾ ഇത് പറയുന്നത് പതിനെട്ടാം നൂറ്റാണ്ടിലല്ല". അവരോടൊക്കെയുള്ള എന്റെ മറുപടി ഇങ്ങനെയാണ്. ഗർഭധാരണവും മക്കളെ വളർത്തലുമൊന്നും ഒരു സ്ത്രീയുടെയും സ്വപ്നങ്ങളെ തകർക്കുന്നില്ല. ഇന്ന് ലോകത്തിന്റെ ഉയരങ്ങളിൽ നിൽക്കുന്ന സ്ത്രീകളിൽ സിംഹഭാഗവും അവിടെയൊക്കെ എത്തിപ്പെട്ടത് കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിന്റെ ഇടയിൽ തന്നെയാണ്. നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് ചുറ്റുപാടും ചൂണ്ടിക്കാണിക്കാനുണ്ട്. അതുമാത്രമല്ല കുഞ്ഞുങ്ങളെ ഗർഭംധരിക്കാനും ജനിപ്പിക്കാനും അവരെ വളർത്താനും ഉള്ള കഴിവുകൾ ദൈവം സ്ത്രീകൾക്കുമാത്രം കൊടുത്തിട്ടുള്ള കഴിവുകളാണ്. ഇതിനെ ഒരു ഭാരമായി കാണാതെ ദൈവത്തിന്റെ ദാനമായി കാണാൻ കഴിയുമ്പോൾ ഇതിൽ വലിയ സന്തോഷം കണ്ടെത്താൻ കഴിയുന്നവരാണ് നമുക്ക് ചുറ്റുമുള്ള എല്ലാ അമ്മമാരും തന്നെ. 


മിമ്മി എന്ന സിനിമയുടെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് വാടക ഗർഭ ധാരണം ആയതുകൊണ്ട് അതിനെക്കുറിച്ചുകൂടി പ്രതിപാദിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. പുറത്തുവന്നിട്ടുള്ള ചില കണക്കുകൾ പ്രകാരം, 2 ബില്യൺ ഡോളർ മൂല്യമുള്ള ഈ വ്യവസായത്തിൽ, ഇന്ത്യയിൽ പ്രതിവർഷം 25,000 -ൽ അധികം കുട്ടികൾ വാടക ഗർഭപാത്രത്തിലൂടെ ജനിക്കുന്നുണ്ട്. തന്റെ ശരീരത്തിൽ വളരുന്ന ഒരു കുഞ്ഞിനോട് മിമ്മിയ്ക്കുണ്ടാകുന്ന മാനസിക അടുപ്പം ഈ സിനിമയിൽ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. മക്കളില്ലാത്ത ദമ്പതികൾ കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഈ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുഞ്ഞിന്റെ മാനസികവളർച്ചയെ ഇത്തരത്തിലുള്ള രീതികൾ ഏതു രീതിയിൽ ദോഷകരമായി ബാധിക്കും എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളെ ജനിപ്പിക്കുകയെന്ന ദൈവികമായ ദൗത്യ നിർവഹണത്തിൽ ഇത്തരത്തിലുള്ള വാണിജ്യപരത കടന്നുവരുന്നത് എത്രമാത്രം ആശാവഹമാണ് എന്നുകൂടെ നാം ചിന്തിക്കണം. മിമ്മി എന്ന സിനിമയുടെ അവസാനം എഴുതിക്കാണിക്കുന്നതുപോലെ അനാഥരായ കുട്ടികളുടെ മാത്രം ഒരു രാജ്യമുണ്ടായെങ്കിൽ ആ രാജ്യത്തിലെ ജനസംഖ്യ ഇപ്പോൾ 153  മില്യൺ ആയിരുന്നേനെ; ലോകത്തിലെ ജനസംഖ്യാ കണക്കിൽ ആ രാജ്യം ഒൻപതാം സ്ഥാനത്തും.  അതുകൊണ്ടു തന്നെ മക്കളില്ലാത്ത ദമ്പതികൾ വാടക ഗർഭം പോലെയുള്ള രീതികൾ തിരഞ്ഞെടുക്കാതെ ദത്തെടുക്കലിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ എത്ര നന്നാകുമായിരുന്നു. 

ജീവനെ സ്നേഹിക്കാനും, അതിനെ ഏതു സാഹചര്യത്തിലും അമൂല്യമായ കരുതാനും, അതിനെ ഇപ്പോഴും സംരക്ഷിക്കാനും, മിമ്മിയെന്ന സിനിമ ചിലരെയെങ്കിലും പ്രേരിപ്പിക്കും എന്നതുകൊണ്ടുതന്നെ ഈ സിനിമ അഭിനന്ദനം അർഹിക്കുന്നു.

Thursday, August 5, 2021

ജീവന് വില നല്‍കാതെ "സാറ"


കഴിഞ്ഞ ഒരു മാസത്തിലധികമായി, പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയമാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത സാറാസ് എന്ന സിനിമ. സിനിമ ഒരു കലാരൂപം എന്നതിനെക്കാളപ്പുറത്ത്, ഈ സിനിമ മുന്നോട്ടുവച്ച ആശയങ്ങളുടെയും നിലപാടു കളുടെയും പേരിലാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സാറാസ് എന്ന സിനിമ ചര്‍ച്ച ചെയ്യുന്ന ചില ആശയങ്ങളെ ക്രിസ്തീയ ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ.

സാറയുടെ നിലപാടുകള്‍

സാറാ എന്നു പേരുള്ള ഒരു യുവതിയുടെ കഥയാണ് സാറാസ്. സാറായുടെ കൗമാര പ്രായം മുതലാണ് സിനിമ തുടങ്ങുന്നത്. കൗമാര കാലം മുതലേ ജീവിതത്തെ പറ്റി വ്യക്തവും വ്യത്യസ്തവുമായ കാഴ്ചപ്പാടുള്ളവളായാണ് സാറായെ സിനിമ അവതരിപ്പിക്കുന്നത്.

ഒരു സിനിമ സംവിധായക ആവുക എന്നതാണ് സാറായുടെ ജീവിതാഭിലാഷം. ഇതിനിടയില്‍ കണ്ടുമുട്ടുന്ന ജീവന്‍ എന്ന ചെറുപ്പക്കാരനുമായി അവള്‍ ഇഷ്ടത്തിലാവുകയും. തന്റെ വീക്ഷണങ്ങളോട് ഏതാണ്ടൊക്കെ ചേര്‍ന്നു പോകുന്നവനാണ് ജീവന്‍ എന്നു മനസിലാക്കുകയും അയാളെ വിവാഹം ചെയ്യുകയുമാണ് സാറ.

ജീവനുമായി വിവാഹജീവിതം ആരംഭിച്ച സാറാ അപ്രതീക്ഷിതമായി ഗര്‍ഭിണി യാകുകയാണ്. അതിനിടയില്‍ തന്റെ സ്വപ്നസാക്ഷാത്കാരമായി ആദ്യ സിനിമാ സംവിധാനത്തിന് അവൾക്ക് അവസരമൊരുങ്ങുകയാണ്. കുടുംബാംഗങ്ങളുടെ, ഒരു പക്ഷേ ഭര്‍ത്താവിന്റെ പോലും ഇഷ്ടത്തിന് വിരുദ്ധമായി തന്റെ കുഞ്ഞിനെ ഗര്‍ഭച്ഛിത്രം ചെയ്യാന്‍ തീരുമാനിക്കുകയാണ് സാറാ. ഇവിടെ സാറായുടെ തീരുമാനത്തെ ന്യായീകരിക്കാന്‍ സിനിമ പലകാരണങ്ങളും പറയാന്‍ ശ്രമിക്കുന്നുണ്ട്.

ഒന്നാമതായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനോ വളര്‍ത്താനോ ചെറുപ്പം മുതല്‍ തന്നെ താല്‍പര്യമില്ലാത്തവളാണ് സാറ. കുഞ്ഞുങ്ങളെ നോക്കി പരിപാലിക്കുവാനുള്ള കഴിവ് അവള്‍ക്ക് കുറവാണ്. രണ്ടാമതായി തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ടായെന്ന് വിവാഹത്തിന് മുമ്പേതന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് തീരുമാനിച്ചിരുന്നതാണ്. മൂന്നാമതായി വേണ്ടത്ര പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നുവെങ്കിലും അവ പരാജയപ്പെട്ടു. നാലാമതായി സാറായ്ക്കു മുന്നില്‍ തുറന്നുകിട്ടിയ സിനിമാ സംവിധായികയാകാനുള്ള അസുലഭ അവസരം, അതുവഴി തന്റെ തൊഴില്‍ ജീവിതം വളര്‍ത്താനുള്ള അവസരം, അവള്‍ക്ക് എത്രയുംപെട്ടെന്ന് പ്രയോജനപ്പെടുത്തേണ്ടതുമുണ്ട്. ഗര്‍ഭധാരണവുമായി മുന്നോട്ടുപോയാല്‍ ഒരുപക്ഷേ അവള്‍ക്ക്  ഈ അവസരവും മുന്നോട്ടുള്ള അവസരങ്ങളും നഷ്ടപ്പെട്ടേക്കാം. ഈ കാരണങ്ങളൊക്കെ കണക്കിലെടുത്താണ് സാറ ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിക്കുന്നത്. ഒരു പക്ഷേ നല്ലൊരു ശതമാനം പ്രേക്ഷകരും അവളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്.

ഏതായാലും തന്റെ തീരുമാനവുമായി മുന്നോട്ടുപോകാനും അതുവഴി തന്റെ സംവിധാന സംരംഭത്തിന് നാന്ദികുറിക്കാനും ശ്രമിക്കുന്ന സാറ, അതില്‍ വിജയിച്ച് പുഞ്ചിരിയോടെ, വിജയശ്രീലാളിതയായി പുറത്തിറങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. പക്ഷേ, ഈ സിനിമ അവശേഷിപ്പിച്ച “സാറയുടെ തീരുമാനം ശരിയായിരുന്നോ’ എന്ന ചോദ്യം പ്രസക്തമായി അവിടെ നില്‍ക്കുന്നു.

MTP ആക്റ്റ്

ആഗ്രഹിക്കാതെയും ഗര്‍ഭനിരോധനോപാധികളുടെ പരാജയത്താലും ഗര്‍ഭവതിയായ സാറയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ തുണയാകുന്നത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്റ്റ് എന്ന നിയമമാണ്. സാറ സന്ദര്‍ശിക്കുന്ന ഡോക്ടര്‍ നിയമത്തിലെ ഈ സാധ്യതയെപ്പറ്റി സാറയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. 1971 ല്‍ ഭാരതത്തില്‍ ഇത് നിലവില്‍ വരുമ്പോള്‍ 20 ആഴ്ച്ചകള്‍ വരെയുള്ള ഗര്‍ഭത്തെ നിയമപരമായി നശിപ്പിക്കാന്‍ ഈ നിയമം സാധ്യതനല്‍കുന്നു. പ്രധാനമായും നാലുകാരണങ്ങള്‍ ഉള്ളപ്പോഴാണ് ഈ സാധ്യത ഒരു വ്യക്തിക്ക് ഉപയോഗപ്പെടുത്താവു എന്നാണ് നിയമം അനുശാസിക്കുന്നത്. ഒന്നാമതായി ഗര്‍ഭവതിയായ സ്ത്രീയുടെ മാനസികമോ ശാരീരികമോ ആയ ആരോഗ്യത്തിന് ഗര്‍ഭധാരണം തടസമാകുമ്പോള്‍. രണ്ടാമതായി ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ കാരണം കുട്ടി ജനിക്കുമ്പോള്‍ ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍. മൂന്നാമതായി ബലാത്സംഗം മൂലം ഗര്‍ഭധാരണം ഉണ്ടാകുമ്പോള്‍. നാലാമതായി വിവാഹിതയായ ഒരു സ്ത്രീ അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ് ഉപയോഗിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ പരാജയം മൂലം ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍. 2021 മാര്‍ച്ച് മാസം 25ാം തിയതി ഈ നിയമത്തിന് വരുത്തിയ ഒരു ഭേദഗതി പ്രകാരം 24 ആഴ്ച്ചകള്‍ വരെയുള്ള ഗര്‍ഭധാരണത്തെ ഇപ്രകാരം നശിപ്പിക്കാന്‍ നിയമം അനുവദിക്കും. ഇന്ത്യന്‍ നിയമത്തിലെ ഈ വകുപ്പു നല്‍കുന്ന നിയമസാധ്യതയാണ് സിനിമയിലെ സാറ പ്രയോജനപ്പെടുത്തിയത്. "it is better not to be a parent than to be a bad one" എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സാറയെ ഇതു ചെയ്യാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്.

സാറ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

സാറാസ് കണ്ടിറങ്ങിയ ആളുകളില്‍ വലിയൊരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം സാറായുടെ തീരുമാനത്തെ ന്യായീകരിക്കാന്‍ ഇക്കാരണങ്ങള്‍ ധാരാളമായിരുന്നു. അവളുടെ തീരുമാനത്തിനാകട്ടെ നിയമത്തിന്റെ പരിരക്ഷയുമുണ്ട്. എന്നാല്‍ ക്രൈസ്തവ ധാര്‍മികതയുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ സാറായ്ക്ക് തന്റെ ഉദരത്തില്‍ വളര്‍ന്നു തുടങ്ങിയ കുഞ്ഞിനെ നശിപ്പിക്കാന്‍ ഇക്കാരണങ്ങള്‍ ആനുപാതികമായി പര്യാപ്തമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. ഇവിടെ സാറയെടുക്കുന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. സാറയെടുക്കുന്ന തീരുമാനത്തിന് രണ്ട് ഫലങ്ങള്‍ ഉണ്ട്. ഒന്നാമതായി, സാറായുടെ ഉദരത്തില്‍ വളരുന്ന ഒരു കുഞ്ഞ് നശിപ്പിക്കപ്പെടുന്നു. രണ്ടാമതായി സാറായ്ക്ക് തന്റെ ആഗ്രഹമനുസരിച്ച് ജീവിക്കാന്‍ സാധിക്കുന്നു. അവള്‍ക്ക് ഇഷ്ടമില്ലാത്തത് തുടരുന്നതില്‍ നിന്ന് അവള്‍ മോചിതയാകുന്നു. അവള്‍ തന്റെ തൊഴില്‍ ജീവിതത്തില്‍ വിജയിയാകുന്നു.

ഒരേ സമയം രണ്ടുഫലങ്ങളുള്ള ഈ പ്രവൃത്തി ധാര്‍മികമായി ശരിയോ തെറ്റോ എന്ന് തീരുമാനിക്കപ്പെടേണ്ടത് ഈ രണ്ടുഫലങ്ങളെ തമ്മില്‍ താരതമ്യം ചെയ്തു കൊണ്ടാണ്. അതായത് ഒരേ സമയം രണ്ടു ഫലങ്ങളുള്ള ഒരു പ്രവൃത്തി ധാര്‍മ്മികമായി ശരി ആകുന്നത് ബലികഴിക്കപ്പെട്ട മൂല്യത്തേക്കാള്‍ നേടിയെടുക്കുന്ന മൂല്യത്തിന് വിലയുണ്ടാകുമ്പോഴാണ്. ഇവിടെ തുലാസിന്റെ ഒരു തട്ടിലുള്ളത് ബലികഴിക്കപ്പെട്ട കുഞ്ഞിന്റെ ജീവനാണ്. മറ്റേ തട്ടിലുള്ളത് നേടിയെടുക്കപ്പെട്ട മൂല്യമായ സാറയുടെ തൊഴില്‍ ജീവിതവും. അഭിലാഷങ്ങളും സ്വപ്‌നങ്ങളുമാണ്. ഇവ രണ്ടും തൂക്കിനോക്കുമ്പോള്‍ തീര്‍ച്ചയായും 'കൂടുതല്‍ മൂല്യമെന്നത്' ഒരു കുഞ്ഞിന്റെ ജീവന്‍ തന്നെയാണ്.

ഇവിടെ സാറാക്കു മുന്നിലുണ്ടായിരുന്ന തിരഞ്ഞെടുപ്പ് ഒരു ബുദ്ധിമുട്ടനുഭവിക്കണോ ഒരു  ജീവന്‍ നശിപ്പിക്കണോ എന്നതായിരുന്നു. തീര്‍ച്ചയായും സാറായുടെ തീരുമാനം തെറ്റാകുന്നത്, സാറ ജീവിതത്തിലെ ലൗകികമായ ചില താല്‍പര്യങ്ങള്‍ക്കുവേണ്ടി അതിനേക്കാള്‍ എത്രയോ മൂല്യമുള്ള ഒരു ജീവനെ ബലികൊടുത്തു എന്നതുകൊണ്ടാണ്. തീര്‍ച്ചയായും സാറായുടെ ജീവിതത്തെയും വ്യക്തിപരമായ ഇഷ്ടങ്ങളെയും സ്വാതന്ത്ര്യത്തെയും വിലകുറച്ചു കാണുകയല്ല, മറിച്ച് ഇവയൊക്കെയും ജീവന്റെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ തുലോം ചെറുതാണെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സാറായുടെ തീരുമാനം ശരിവയ്ക്കുന്ന ആളുകള്‍ ചോദിക്കുന്ന മറ്റൊരു ചോദ്യം നിയമം ഇത് അനുവദിക്കുന്നുണ്ട്. പിന്നെ എതിര്‍ക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? എന്നാണ്. അങ്ങനെ ചോദിക്കുന്നവര്‍ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. നിയമം നല്‍കുന്നത് ഒരു സാധ്യതയാണ്. അതുപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോ വ്യക്തിയുടെയും ധാര്‍മിക നിലവാരമാണ്. നിയമസാധുതയെന്നത് എപ്പോഴും ധാര്‍മ്മികമായി ശരിയായിക്കൊള്ളണമെന്നില്ല എന്നും നാം ഓര്‍ക്കണം.

ജീവന്റെ മൂല്യം

മനുഷ്യ ജീവന്‍ എന്നത് ഏറ്റവും അടിസ്ഥാനപരമായ ഒരു മൂല്യമാണ്. സഭയുടെ എക്കാലത്തെയും നിലപാട് ജീവനുവേണ്ടി എപ്പോഴും നിലകൊള്ളുക എന്നതാണ്. കാരണം ഓരോ മനുഷ്യജീവനും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെടുന്ന വ്യക്തികളാണ്. അതുകൊണ്ടു തന്നെ ഓരോ മനുഷ്യ ജീവനും ജീവന്റെ ആരംഭം മുതല്‍ സ്വാഭാവികമായ അന്ത്യം വരെ സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും മൂല്യമുള്ളതായി കണക്കാക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അമ്മയുടെ ഉദരത്തില്‍ ഒരു ഭ്രൂണമായി രൂപപ്പെടുന്നതുമുതല്‍ അതിന് പുതിയൊരു ജീവന്‍ എന്ന എല്ലാവിധ അവകാശങ്ങളുമുണ്ട്. ഒരു ഭ്രൂണത്തിന്റെ ആരംഭം മുതലുള്ള അതിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ പഠിക്കുന്നവര്‍ക്ക് ആ കുഞ്ഞിന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആരംഭനിമിഷങ്ങള്‍ മുതലേ സജ്ജമാകുന്നു എന്നു മനസിലാക്കാന്‍ സാധിക്കും.

“സാറാസ് ഒരു സിനിമയല്ലേ? സാറായുടെ നിലപാടുകളെ ഇത്രയൊക്കെ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ?’’ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. സിനിമയെന്നത് ജനമനസുകളെ വളരെയധികം സ്വാധീനിക്കുന്ന ഒരു മാധ്യമം തന്നെയാണ്. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ മനസാക്ഷി രൂപീകരണത്തില്‍ സിനിമകളിലൂടെ മുന്നോട്ടുവയ്ക്കപ്പെടുന്ന ആശയങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. എന്തിനുമേതിനും വേണ്ടി വലിച്ചെറിയാനും നശിപ്പിക്കാനും മാത്രം മൂല്യമില്ലാത്തതാണ് ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെന്ന പ്രതിലോമകരമായ ആശയം സമൂഹത്തില്‍ വളര്‍ത്താന്‍ സാറാസ് കാരണമാകും എന്നതുകൊണ്ടു തന്നെ സാറാസ് മുന്നോട്ടു വയ്ക്കുന്ന ഈ നിലപാടുകള്‍ വിമര്‍ശിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്.


Published in MALABAR VISION, July, 2021