പാരിതിൽ കാരുണ്യ നിറദീപമായി,
പതിതരാം ഞങ്ങൾക്ക് വഴികാട്ടുവാൻ
പാരിൽ പ്രകാശിച്ച ജോൺ വിയാനി,
പാരിതിൻ മക്കൾക്ക് തുണയേകണേ.
പാരിൽ പ്രകാശിച്ച ജോൺ വിയാനി,
പാരിതിൻ മക്കൾക്ക് തുണയേകണേ.
തിന്മകൾ നിറയും ആഴ്സിൻ്റെ വീഥിയിൽ,
തീമഴ പോലെ വചനം വിതച്ചു നീ,
മാനസാന്തരത്തിൻ്റെ സദ്ഫലങ്ങൾ,
മാനവ മക്കൾക്ക് പകർന്നരുളി.
വഴിതെറ്റിയലഞ്ഞൊരു ആട്ടിൻകൂട്ടം,
വഴികാണാതൂഴിയിൽ പതറിടുമ്പോൾ,
വഴിയായ നാഥൻ്റെ ശബ്ദമായ് നീ,
വഴിവിളക്കായി പ്രകാശമേകി.
കനിവിൻ്റെ കൂടാരമാകും,
കുമ്പസാരക്കൂടൊരുക്കിവെച്ച്,
കനിവാർന്ന താതൻ്റെ ദിവ്യസ്നേഹം,
കനൽ പോലെ തനയർക്ക് പകർന്നുനൽകി.
(കോറസ്)
വിശുദ്ധനായ ജോൺ വിയാനീ,
വൈദിക ഗണത്തിൻ്റെ മധ്യസ്ഥനേ,
ഞങ്ങൾക്കായ് എന്നെന്നും പ്രാർത്ഥിക്കണേ!
മാനസാന്തരത്തിൻ്റെ സദ്ഫലങ്ങൾ,
മാനവ മക്കൾക്ക് പകർന്നരുളി.
വഴിതെറ്റിയലഞ്ഞൊരു ആട്ടിൻകൂട്ടം,
വഴികാണാതൂഴിയിൽ പതറിടുമ്പോൾ,
വഴിയായ നാഥൻ്റെ ശബ്ദമായ് നീ,
വഴിവിളക്കായി പ്രകാശമേകി.
കനിവിൻ്റെ കൂടാരമാകും,
കുമ്പസാരക്കൂടൊരുക്കിവെച്ച്,
കനിവാർന്ന താതൻ്റെ ദിവ്യസ്നേഹം,
കനൽ പോലെ തനയർക്ക് പകർന്നുനൽകി.
(കോറസ്)
വിശുദ്ധനായ ജോൺ വിയാനീ,
വൈദിക ഗണത്തിൻ്റെ മധ്യസ്ഥനേ,
ഞങ്ങൾക്കായ് എന്നെന്നും പ്രാർത്ഥിക്കണേ!