Thursday, December 22, 2011

The Great Gift: Organ Donation

This week, I have read an article in the local newspapers of Kerala about the organ donation of a 21 year old engineering student, who had met with an accident and declared brain dead. It was the wish of his parents to donate his organs after the brain death of their only son. Arun George, an engineering student, had met with an accident on December 16 and declared brain dead by doctors attending on him. His father, George, a businessman, expressed willingness to donate his son’s organs to hospital authorities. I personally know that boy and his family for last six years, since I was assistant parish priest in their parish for one year. Arun’s one kidney was transplanted on a 32 year old woman, while the other on an 18 year old boy. The eyes and liver were given to three people who were in utter need of them. 
This incident persuaded me to think about the beauty and nobility of the parents’ decision in such a grievous occasion. Parents of young people who die are mostly too shocked to think about organ donation. But the parents of Arun do not belong to that category. Though steeped in grief, they decided to donate the organs of their son. Usually doctors tell parents about the option to donate the organs of the brain-dead patient, but in most of the cases the parents will not agree. “This could be a historic event of sorts as far as the present situation is concerned,” said Dr. P P Venugopal, head of emergency medicine at MIMS Hospital, Kozhikode after this incident. 
Let’s take a look at what the Catholic Church teaches on organ donation. The Catechism of the Catholic Church (2296) states: “Organ transplants are in conformity with the moral law if the physical and psychological dangers and risks to the donor are proportionate to the good that is sought for the recipient. Organ donation after death is a noble and meritorious act and is to be encouraged as an expression of generous solidarity. It is not morally acceptable if the donor or his proxy has not given explicit consent. Moreover, it is not morally admissible directly to bring about the disabling mutilation or death of a human being, even in order to delay the death of other persons.” Organ donation can help so many people who have no other means of surviving unless they receive a donor organ. For instance, one organ donor donating the heart, lungs, liver, and kidneys could possibly help six different individuals. 
Pope John Paul II in the encyclical Evangelium Vitae (No. 86) said: “Over and above such outstanding moments, there is an everyday heroism, made up of gestures of sharing, big and small, which build up an authentic culture of life. A particularly praiseworthy example of such gestures is the donation of organs, performed in an ethically acceptable manner, with a view to offering a chance of health and even life to the sick who sometimes have no hope.” Pope John Paul II, in his address to the First International Congress of the Society for Organ Sharing in 1991, described organ donation as “a concrete gesture of human solidarity and a projection beyond death of the sort of self-giving love that society needs. “Since transplantation is essentially a human act of donation, it presupposes a prior, explicit, free and conscious decision on the part of the donor or of someone who legitimately represents the donor, usually the closest relatives.” 
In 1999 Cardinal Joseph Ratzinger, now Pope Benedict XVI, disclosed that he was a registered organ donor, saying “to donate one’s organs is an act of love that is morally licit, as long as it is free and spontaneous”. In his address to the participants in the international congress, sponsored by the Pontifical Academy for Life, the International Federation of Catholic Medical Associations, and the Italian National Transplant Centre, on Nov. 7, 2008, ‘A Gift for Life: Considerations on Organ Donation’, Pope Benedict XVI said that organ donation is a unique testimony of charity. According to him, in a time such as ours, frequently marked by various forms of egotism, it is more and more urgent to understand how it is necessary to enter into the logic of gratitude to correctly understand life. There exists, in fact, a responsibility of love and charity that commits oneself to make one's own life a gift for others, if one truly seeks one's own fulfilment. As Lord Jesus taught us, only by given one's life, can you save it (cf. Luke 9:24). So, he opines that, the act of love, which is expressed with the gift of one's own vital organs, is a genuine testament of charity that knows how to look beyond death so that life always wins. The recipient should be aware of the value of this gesture that one receives, of a gift that goes beyond the therapeutic benefit. What they receive is a testament of love, and it should give rise to a response equally generous, and in this way grows the culture of gift and gratitude.
Pope Benedict XVI in his address 'A Gift for Life: Considerations on Organ Donation’, suggests that the path that must be followed, until science discovers new and more advanced possible therapies, needs to be that of the formation and diffusion of a culture characterized by solidarity and that opens itself to others without excluding anyone. "Organ transplants that are in line with ethic of giving require the commitment of all sides to invest every possible effort in formation and information, so as to increasingly awaken consciences to a problem that directly affects the lives of so many. It would be necessary, then, to overcome prejudices and misunderstanding, dispel suspicions and fears and substitute them with certainties and guarantees, so as to create in all people an awareness, ever more widespread, of the great gift of life".
The greatest gift God gave us is He Himself in the person of Jesus. It is this greatest Gift that we remember on Christmas. The greatest gift you can give God is yourself. So, the 'gift' on this Christmas Arun and his family made is, in that way, so precious and great; because Jesus himself said: “I tell you the truth, when you did it to one of the least of these my brothers and sisters, you were doing it to me!”
The reason God gave you life is so that you would have something precious to give back to Him. The reason God gave you more than you need is so that you would have to give to those who do not have. Our God is full of compassion and He loves to give; he is constantly giving to us so that we may give to others what we receive from Him.
Have a Blessed Christmas!

Monday, December 19, 2011

ക്രിസ്മസ് നാളിലെ നക്ഷത്രങ്ങളുടെ പുഞ്ചിരി


നക്ഷത്രങ്ങളുടെ പുഞ്ചിരി എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഏകാന്തമായ ഈ യാത്രയില്‍ പ്രതിസന്ധികളുടെ നാല്കവലകളിലും നൊമ്പരങ്ങളുടെ മരുഭൂവിലുമൊക്കെ ആകാശത്തിന്റെ അനന്തതകളില്‍ നിന്നുള്ള ആ പുഞ്ചിരികള്‍ ആശ്വാസം പകരുമായിരുന്നു. പക്ഷെ നക്ഷത്രങ്ങള്‍ സംസാരിക്കുമെന്ന്, അവരോട് ചങ്ങാത്തം കൂടാമെന്ന് എനിക്കറിയില്ലായിരുന്നു. ഒരിക്കല്‍ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവരെന്റെ അടുത്തുവന്നു, എന്നോട് സംസാരിച്ചു, എന്നോട് ചങ്ങാത്തം കൂടി....
ഒരു ക്രിസ്മസ് രാത്രി ആയിരുന്നു അത്. ഇറയത്ത്‌ നക്ഷത്രവിളക്കുകള്‍ മിന്നിത്തിളങ്ങുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇതുപോലൊരു രാത്രിയില്‍ മരംകോച്ചുന്ന തണുപ്പത്ത് ലോകത്തിനു മുഴുവന്‍ പ്രകാശമായുദിച്ച ഒരു ദിവ്യ നക്ഷത്രത്തെ ഓര്‍ത്തു കൊണ്ടാണ് ഞാന്‍ ഉറങ്ങാന്‍ പോയത്. പെട്ടന്ന്തന്നെ ഞാന്‍ ഉറങ്ങിപോയി...
ഇപ്പോള്‍ ഞാന്‍ ഒരു സ്വരം മാത്രം കേള്‍ക്കുന്നു, തേന്‍പോലെ മധുരമായ ഒരു സ്വരം. അത് നക്ഷത്രങ്ങളുടെതാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ കേട്ടു: "ഞങ്ങള്‍ നിന്റെ അടുത്തേക്ക് വരികയാണ്". ആരാണതെന്നു ഞാന്‍ ചോദിച്ചില്ല... കാരണം ആ സ്വരത്തിനു വല്ലാത്തൊരു മാസ്മരികതയുണ്ടായിരുന്നു. അത്ഭുതത്തോടെ ഞാനത് കേള്‍ക്കുക മാത്രം ചെയ്തു. പിന്നെ ആ മാസ്മരികതയില്‍ ഞാന്‍ അലിഞ്ഞില്ലാതാകുന്നതുപോലെ എനിക്ക് തോന്നി. കുറെ നേരത്തേക്ക് ഞാനൊന്നുമറിഞ്ഞില്ല... ഒന്നും കേട്ടില്ല, ആരെയും കണ്ടതുമില്ല.
ഇപ്പോള്‍ അവ്യക്തമായി ഞാന്‍ ഞാന്‍ ചിലത് കാണുന്നു. അപരിചിതമായ രണ്ടു രൂപങ്ങള്‍ , ഏതോ അന്യഗ്രഹ ജീവികളെ പോലെ, എന്റെ അടുത്തേക്ക് വരികയാണ്. അവരെന്നോട് സംസാരിക്കുന്നുണ്ട്, എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. പക്ഷെ തികഞ്ഞ അപരിചിതത്വമാണ് എനിക്ക് തോന്നിയത്.... 
ഇനി ഞാന്‍ കാണുന്നതൊരു സാന്താക്ലോസിനെയാണ്, നീണ്ട പഞ്ഞിതാടിയും, കുസൃതി നിറഞ്ഞ കണ്ണുകളും, പുഞ്ചിരിക്കുന്ന മുഖവും, തോളില്‍ ഒരു സഞ്ചി നിറയെ ക്രിസ്മസ് സമ്മാനങ്ങളും ഉള്ള ഒരു സുന്ദരന്‍ ക്രിസ്മസ് പപ്പ. ഒരു കൊച്ചു കുട്ടിയാകാന്‍ ഞാനപ്പോള്‍ ആഗ്രഹിച്ചുപോയി. ആ സമ്മാനങ്ങള്‍ മുഴുവന്‍ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് സ്വാര്‍ത്ഥതയോടെ ഞാന്‍ ചിന്തിച്ചു. പതിഞ്ഞ സ്വരത്തില്‍ ഹൃദയം കുളിര്‍പ്പിക്കുന്ന ക്രിസ്മസ് ഈരടികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു... "Silent Night... Holy Night.... All is Calm.. All is Bright..." അപ്പോള്‍ പുറത്ത് പഞ്ഞിപോലെ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. നക്ഷത്രങ്ങളുടെ പ്രകാശമുള്ള ഒരു പുഞ്ചിരിയോടെ ക്രിസ്മസ് പപ്പ എന്റെ  കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു : "Happy Christmas to you"
ഒരു പ്രകാശ വലയമെന്നെ മൂടി...! പിന്നെയെന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല.... ഇപ്പോള്‍ സാന്താക്ലോസുമില്ല, മുമ്പു കണ്ട അപരിചിതരൂപങ്ങളുമില്ല... എന്റെ ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന കുറെയധികം നക്ഷത്രങ്ങള്‍ മാത്രം... എനിക്കെണ്ണി തീര്‍ക്കാന്‍ പറ്റാത്തത്ര... അവയൊക്കെ മിന്നിത്തിളങ്ങുന്നു.... എല്ലാം എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു!!! മധുരമായ സ്വരത്തില്‍ അവരൊന്നിച്ച് പാടുന്നുണ്ടായിരുന്നു... "Merry Merry Merry Christmas... Happy Happy Happy Christmas... എന്റെ കണ്ണുകള്‍ നിറഞ്ഞു.... സന്തോഷം കൊണ്ട്...
കൈനിറയെ അവരെനിക്കു ക്രിസ്മസ് സമ്മാനങ്ങള്‍ തന്നു. ഞാനും ഒരു നക്ഷത്രമായതുപോലെ എനിക്ക് തോന്നി.
ഞാനും പ്രകാശിക്കുന്നുണ്ടായിരുന്നു. 
പെട്ടെന്ന് ഞാന്‍ കണ്ണുതുറന്നു....
വല്ലാത്ത ജാള്യത!
കണ്ടതൊക്കെ വെറും സ്വപ്നമായിരുന്നു...
പക്ഷെ ഞാന്‍ ഉറക്കമുണര്‍ന്നപ്പോള്‍ മുറിയാകെ സ്നേഹത്തിന്റെ നിറഞ്ഞ സൌരഭ്യമുണ്ടായിരുന്നു സൌഹൃദത്തിന്റെ മഴവില്‍ നിറങ്ങളുണ്ടായിരുന്നു.... നക്ഷത്രങ്ങളുടെ പ്രകാശമുണ്ടായിരുന്നു. എന്നെ അത്യധികം അത്ഭുതപ്പെടുത്തുമാറ് ഞാനൊന്നുകൂടി കണ്ടു... എന്റെ കിടക്കയ്ക്കരികെ ഒരു ചുവന്ന സഞ്ചി. അതില്‍ നിറയെ ക്രിസ്മസ് സമ്മാനങ്ങള്‍ . ആകാംഷയോടെ ഞാനോരോന്നും തുറന്നു.. ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ ആഗ്രഹിച്ചതൊക്കെ. അതിനുമുകളില്‍ സ്നേഹത്തിന്റെ നിറമുള്ള അക്ഷരങ്ങള്‍ കൊണ്ട് എഴുതിയിട്ടുണ്ടായിരുന്നു... You are our dear Friend....! സ്നേഹപൂര്‍വ്വം നക്ഷത്രങ്ങള്‍ !!!
ഇപ്പോള്‍ ഞാനറിയുന്നു നക്ഷത്രങ്ങള്‍ എന്നെനോക്കി പുഞ്ചിരിക്കുന്നവര്‍ മാത്രമല്ല, എന്നെ സ്നേഹിക്കുന്നവര്‍ കൂടിയാണ്... എന്നോട് ചങ്ങാത്തം കൂടുന്നവരാണ്... ഞാനവരുടെ സുഹൃത്താണ്...
നക്ഷത്രങ്ങളേ നിങ്ങള്‍ക്ക് ഒരായിരം നന്ദി!!! 

Tuesday, December 6, 2011

അടുത്ത ക്രിസ്മസിന് അവന്‍ വരും!


ഡിസംബര്‍ തുടങ്ങുന്നു...
ഇനി ക്രിസ്മസ് കാലം... എങ്ങും നക്ഷത്രവിളക്കുകള്‍ , ദീപാലങ്കാരങ്ങള്‍ ... എല്ലാവരും ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.
ഞങ്ങളും കരുണാഭവന് മുന്നില്‍ ഒരു നക്ഷത്രം തൂക്കാനുള്ള ഒരുക്കത്തിലാണ്. എല്ലാവരും വലിയ സന്തോഷത്തോടെ ചുറ്റും കൂടിയിട്ടുണ്ട്; അഭിപ്രായങ്ങളും ആരവങ്ങളും ഒക്കെയായി ... 
ബഹളങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ മറിയാമ്മാമ്മ ഒരു പ്രഖ്യാപനം നടത്തി. "ഈ ക്രിസ്മസിന് എന്റെ മോന്‍ വന്ന് എന്നെ കൊണ്ട് പോകും ... മോന്റെ കൂടെയാ ഇത്തവണത്തെ ക്രിസ്മസ്".
ആരും അന്വേഷിച്ചു വരാനില്ലാത്ത ഒരു കൂട്ടം അനാഥജന്മങ്ങള്‍ക്കിടയില്‍ സനാഥയെന്നു തെളിയിക്കാന്‍ ഒരവസരം കൈവന്നിതിലുള്ള അഭിമാനത്തോടെയാണ് അവരത് പറഞ്ഞത്. ആഴ്ചകള്‍ക്ക് മുമ്പേ തുടങ്ങി ഒരുക്കങ്ങള്‍ ... ഉള്ളതില്‍ ഏറ്റവും നല്ല രണ്ടു ജോഡി ചട്ടയും മുണ്ടും അലക്കി തേച്ചു മടക്കി ഒരു പ്ലാസ്റ്റിക്‌ കൂട്ടില്‍ അടുക്കി വച്ചു... ഒരു ജോഡി പുതിയ ചെരിപ്പുകള്‍ വാങ്ങിപ്പിച്ചു.. കാണുന്നവരോടൊക്കെ പിന്നെയും പിന്നെയും പറയും : "എന്റെ മോന്റെം പേരകുട്ടികളുടേം കൂടെയാ ഇത്തവണത്തെ ക്രിസ്മസ്".
ഞങ്ങളെ കാണുമ്പോഴൊക്കെ ചോദിക്കും "മോന്‍ വിളിച്ചോ... എന്ന വരുന്നേന്നു പറഞ്ഞോ" എന്നൊക്കെ. അങ്ങനെ കാത്തിരിപ്പിന്റെ ദിനങ്ങള്‍ ...
ഒടുവില്‍ ക്രിസ്മസിന്റെ തലേ ദിവസം... എല്ലാവരും സന്തോഷത്തിലാണ്. കുറെ പേര്‍ പുല്‍കൂടൊരുക്കുന്നു, കുറെ പേര്‍ വരാന്തകളൊക്കെ  അലങ്കരിക്കുന്നു... അങ്ങനെ ആകെ ബഹളമയം. അവിടുത്തെ പുല്‍കൂടൊരുക്കലൊക്കെ നല്ല രസമാണ്. അവിടെയുള്ള ഞങ്ങള്‍ രണ്ട്‌ സെമിനാരി വിദ്യാര്‍ഥികളും  രണ്ട്‌ കന്യാസ്ത്രീകളും ഒഴികെ ബാക്കി എല്ലാവരും എഴുപതു വയസിനു മുകളില്‍ പ്രായം ഉള്ളവരാണ്. എല്ലാവര്‍ക്കുമുണ്ട് അവരുടെ കുട്ടിക്കാലത്തെപറ്റിയും അന്നത്തെ പുല്‍കൂടൊരുക്കലിനെ പറ്റിയും, കരോളിനു പോയതിനെ പറ്റിയും, രാത്രി കുര്‍ബാനയ്ക്ക് പോയപ്പോള്‍ ആന ഓടിച്ചതും  അങ്ങനെ നൂറുനൂറു രസമുള്ള കഥകള്‍ പറയാന്‍ ... ഓരോരുത്തരുടെ പുളുവടികള്‍ കേട്ടാല്‍ ചരിച്ചു മണ്ണുകപ്പും....
അതിനിടയില്‍ ഫോണ്‍ ബെല്ലടിക്കുന്നു. ഞാനാണ് ഫോണെടുത്തത്. മറുതലക്കല്‍ പുരുഷ ശബ്ദം.
ഞാന്‍ ചോദിച്ചു: "ആരാണ് സംസാരിക്കുന്നത്"? 
"ഞാന്‍ മറിയാമ്മ എന്നയാളുടെ മകനാണ്.. സിംഗപൂരില്‍ നിന്നും വിളിക്കുന്നു. ക്രിസ്മസിന് എനിക്ക് വരാന്‍ കഴിയില്ലെന്ന് അമ്മയെ ഒന്ന് അറിയിച്ചേക്കൂ". പരുഷമായ സംസാരം. 
"വരാതിരിക്കരുത്. അമ്മ താങ്കളെ കാത്തിരിക്കുകയാണ്" ... ഞാന്‍ പറഞ്ഞു.
"താങ്കള്‍ക്ക് കാര്യം പറഞ്ഞാല്‍ മനസിലാവില്ലേ... ഞങ്ങള്‍ കുടുംബസമേതം ഒരു യാത്ര പോകുകയാണ്. പെട്ടെന്ന് പ്ളാന്‍ ചെയതതാണ്.. അതുകൊണ്ട് എന്തായാലും വരാന്‍ കഴിയില്ലെന്ന് അമ്മയോട് പറഞ്ഞേക്കൂ"
എന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അയാള്‍ ഫോണ്‍ വെച്ചു.
എങ്ങനെ മറിയാമ്മാമ്മയോടിത് പറയും ... ഞാനാകെ അങ്കലാപ്പിലായി... ആ പാവം എത്ര ദിവസമായി കാത്തിരിക്കുന്നു.. എങ്ങനെ പറയും എന്നറിയാതെ മറിയാമ്മാമ്മയുടെ മുറി ലക്ഷ്യമാക്കി ഞാന്‍ നടന്നു. ബഹളങ്ങളിലൊന്നും പെടാതെ മകന്‍ വരുന്നതും കാത്ത് മുറിയില്‍തന്നെ ഇരിപ്പാണവര്‍ .
എന്നെ കണ്ടപാടെ ആവേശത്തോടെ അവര്‍ ചോദിച്ചു: 
"മോന്‍ വിളിച്ചോ?... എപ്പളാ അവന്‍ വരുന്നേ"?
എന്ത് പറയണമെന്നറിയാതെ ഞാന്‍ ആ കട്ടിലില്‍ ഇരുന്നു. 
"അവന്‍ ഇത് വരെ വിളിച്ചില്ലേ... അവന്‍ എന്താ വിളിക്കാത്തെ.." ജിജ്ഞാസയടക്കാന്‍ ആവുന്നില്ല അവര്‍ക്ക്. 
ഞാന്‍ ആ അമ്മയെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു... 
"അതേ മറിയാമ്മാമ്മേ.... പിന്നെയേ... മോന്‍ വിളിച്ചിരുന്നു... അവനവിടെ എന്തോ വല്യ തെരക്കാ... ഇപ്പൊ വരാന്‍ പറ്റത്തില്ലാന്ന് പറഞ്ഞു".
ഒരുവിധം ഞാന്‍ പറഞ്ഞൊപ്പിച്ചു. എനിക്കാ മുഖത്തേക്ക് നോക്കാന്‍ കഴിയുമായിരുന്നില്ല...
ഒരു തേങ്ങല്‍ കേട്ടു... ആ കണ്ണുകളില്‍ നിന്ന് കണ്ണുനീരിന്റെ ഒരു കടല്‍ ... എന്റെ കണ്ണും നിറയുന്നു... ഞാനാ കൈകള്‍ ചേര്‍ത്തു പിടിച്ചു. 
"ഇവിടെ ഞങ്ങളൊക്കെ ഇല്ലേ അമ്മക്ക് മക്കളായിട്ട് ... നമുക്ക് ക്രിസ്മസ് ഇവിടെ ആഘോഷിക്കാം" എന്റെ വാക്കുകള്‍ക്കൊന്നിനും അവരെ സമാധാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
"സാരമില്ല അടുത്ത ക്രിസ്മസിന് അവന്‍ വരും" തേങ്ങലുകള്‍ക്കിടയില്‍ അവര്‍ പറഞ്ഞു. 
അവരെന്റെ കൈകളില്‍ ചുണ്ടുകള്‍ ചേര്‍ത്തു. ചുടുകണ്ണുനീര്‍ എന്റെ കൈകളിലൂടെ ഒഴുകി....അതു കണ്ണുനീരല്ല അവരുടെ രക്തം തന്നെയാണെന്ന് എനിക്ക് തോന്നി. ആ രംഗം എങ്ങനെ അവസാനിച്ചു എന്നെനിക്കറിയില്ല...!
അന്ന് രാത്രി പാതിരാ കുര്‍ബാന കഴിഞ്ഞു മിന്നിത്തിളങ്ങുന്ന പുല്‍കൂടിനരികെ ഉണ്ണീശോയുടെയും ഉണ്ണിക്കരികില്‍ കണ്ണിമ വെട്ടാതെ കാത്തിരിക്കുന്ന യൌസേപ്പിതാവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തു.... മറിയാമ്മാമ്മയും ഇത് പോലെ എത്ര രാത്രികള്‍ തന്റെ മകന്റെ കിടക്കക്കരികില്‍ ഉറക്കമിളച്ച് കാത്തിരുന്നിട്ടുണ്ടാകണം.
കണ്ണുകള്‍ നിറഞ്ഞത്‌ ആരും കാണാതെ ഞാന്‍ ഇരുളിലേക്ക് നീങ്ങി നിന്നു... 

Thursday, October 13, 2011

"മേരാ ജീവന്‍ കൊറാ കാഗസ്..."

കൈയ്യിലിരുന്ന 'നോസ്തി'യുടെ പായ്ക്കറ്റുകള്‍ ദീദിയുടെ നേരെ നീട്ടിക്കൊണ്ട് അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ ചോദിച്ചു: "കേസാ ഹേ ദീദി?" (നോസ്തി: പുകയില പൊടിക്ക് ദീദി പറയുന്ന പേര്; ഏതു ഭാഷയാണാവോ)
'നോസ്തി'യുടെ പായ്ക്കറ്റിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട്‌ എന്റെ നേരെ കൈ നീട്ടി അവര്‍ പറഞ്ഞു: "ഭാലോ അച്ചേ.... ഭാലോ അച്ചേ" (എനിക്ക് സുഖമാണ്; ബംഗാളി)
ഞാന്‍ ആ പായ്ക്കറ്റുകള്‍ അവരുടെ കൈയ്യില്‍ വച്ചുകൊടുത്തു. പുകയിലകറപിടിച്ച് കറത്തുപോയ പല്ലുകള്‍ കാട്ടി അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഹിന്ദിയും ബംഗാളിയും പിന്നെ ഏതൊക്കെയോ ഭാഷകളും മാറി മാറി പറയുന്ന, ഹാര്‍മോണിയം വായിച്ചു മനോഹരമായി പാടുന്ന, രണ്ടു കൈകളിലും നിറയെ നിറം പോയ അലുമിനിയം വളകളിട്ട,  നെറ്റിയില്‍ വലിയ ചുവന്ന പൊട്ടുകുത്തുന്ന, ഞങ്ങളൊക്കെ ദീദിയെന്നു വിളിക്കുന്ന പാര്‍വ്വതി ദുര്‍ഗ്ഗ ഞങ്ങളുടെ അഗതി മന്ദിരത്തില്‍ എത്തിയിട്ട് രണ്ടു മാസമേ ആയുള്ളൂ. റെയില്‍വേ സ്റ്റേഷനിൽ ആരുടെയൊക്കെയോ അക്രമത്തിനിരയായി ബോധരഹിതയായി കിടന്ന അവരെ ചില പോലീസുകാരാണ് പിന്നീട് അവിടെ കൊണ്ടുവന്നത്. അമ്പതോ അറുപതോ വയസു പ്രായം കാണും അവര്‍ക്ക്. ജീവിത ക്ലേശങ്ങള്‍ മുഖത്ത് പാടുകള്‍ വീഴ്ത്തിയെങ്കിലും ചെറുപ്പത്തില്‍ അവര്‍ക്കുണ്ടായിരുന്ന അഭൗമ സൗന്ദര്യത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ആ മുഖത്തുണ്ട്. അധികമൊന്നും സംസാരിക്കില്ല; സംസാരിക്കാന്‍ അവര്‍ക്കറിയാവുന്ന ഭാഷ മനസ്സിലാകുന്നവര്‍ അവിടെ ആരുമില്ലെന്നതാണ് വാസ്തവം. എനിക്കറിയാവുന്ന മുറിഹിന്ദിയില്‍ ഞാന്‍ വല്ലപ്പോഴുമൊക്കെ എന്തെങ്കിലുമൊക്കെ ചോദിക്കും. അവര്‍ അതിനുത്തരം പറയും, പിന്നെ ദൂരേയ്ക്കങ്ങനെ നോക്കിയിരിക്കും.... അത്രമാത്രം. പിന്നെ വല്ലപ്പോഴും തന്റെ സന്തതസഹചാരിയായ ഹാര്‍മോണിയത്തില്‍ വിരലോടിച്ച് മനോഹരമായി പാടും... കിഷോര്‍ കുമാറിന്റെയും മുഹമ്മദ്‌ റാഫിയുടെയും മറ്റും പഴയ ഗാനങ്ങള്‍. 
ഞാന്‍ കൊടുത്ത 'നോസ്തി'യുടെ പായ്കറ്റ് പൊട്ടിച്ച് ഒരു നുള്ള് എടുത്ത് വായിലേക്കിട്ട് കട്ടിലിനു താഴെ നിലത്ത് ഭിത്തിയില്‍ ചാരി അവരിരുന്നു. ഡയറക്ടര്‍ അച്ചന്റെ വിലക്ക് അവഗണിച്ചും ഞാന്‍ 'നോസ്തി' വാങ്ങികൊടുത്തതിന്റെ സന്തോഷം ആ മുഖത്തുണ്ട്‌. അവരുടെ മുഖത്തെ സന്തോഷം കണ്ട് ഞാനും അല്‍പസമയം അവരുടെ കൂടെ ആ നിലത്തിരുന്നു. സംസാരത്തിനിടയില്‍ എനിക്കറിയാവുന്ന ഭാഷയില്‍ ഞാനവരോട് അവരുടെ ജീവിതത്തെപ്പറ്റി ചോദിച്ചു. എന്റെ ചോദ്യങ്ങള്‍ക്കുത്തരമായി, കുറെ ഹിന്ദിയിലും കുറെ ബംഗാളിയിലും പിന്നെ ഏതൊക്കെയോ ഭാഷകളിലും, പലതും അവ്യക്തമായി ദീദി അവരുടെ ജീവിതകഥ എന്നോട് പറഞ്ഞു. കുറെയൊക്കെ എനിക്ക് മനസ്സിലായി; കുറെയധികം മനസ്സിലായില്ല; ഇനിയും, ഞാന്‍ മനസ്സിലാക്കികൂട്ടിയതൊക്കെ എത്രത്തോളം ശരിയാണെന്ന് എനിക്കൊരു ഉറപ്പുമില്ല. എങ്കിലും, മനസ്സിലാക്കിയതൊക്കെ ചേര്‍ത്തുവച്ച് അവരുടെ ജീവിതകഥ കുറെയൊക്കെ ഞാന്‍ ഊഹിച്ചെടുത്തു. 
കല്‍ക്കട്ടാ നഗരത്തിന്റെ പ്രാന്തങ്ങളിലെവിടെയോ ആയിരുന്നു അവരുടെ വീട്. അച്ഛനെപറ്റി അവര്‍ക്കൊന്നുമറിയില്ല. അമ്മയും അഞ്ചു മക്കളും. മൂത്തവള്‍ പാര്‍വതി, പിന്നെ മൂന്നു സഹോദരിമാര്‍ ഒരു സഹോദരന്‍... പിന്നീടെപ്പോഴോ കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ആ അമ്മയും മക്കളും തങ്ങളുടെ ജീവിതം പറിച്ചു നട്ടു. അഞ്ചു മക്കളെയും പട്ടിണി കൂടാതെ പോറ്റാന്‍ ഡല്‍ഹി പോലൊരു നഗരമാണ് കൂടുതല്‍ നല്ലതെന്ന് ആ അമ്മക്ക് തോന്നിയിട്ടുണ്ടാവണം. അതിനിടെ അമ്മയും മരിച്ചു. അങ്ങനെ, തീരെ ചെറുപ്പത്തില്‍ തന്നെ പാര്‍വതിക്ക് തെരുവിലിറങ്ങേണ്ടി വന്നു... തീവണ്ടിയില്‍ പാടി ഭിക്ഷ തെണ്ടുന്ന ഒരു പാട്ടുകാരിയായി... 
പിന്നെ തെരുവും തീവണ്ടിസ്റേഷനും ഒക്കെയായി ദീദിയുടെ വീട്. അതിനിടയിലൊരിക്കല്‍ ഡല്‍ഹിയിലെ ഏതോ തീവണ്ടിസ്റേഷനിലെ കീഴ്ജീവനക്കാരനായ മനോഹറുമായി അവര്‍ ചങ്ങാത്തത്തിലായി... സൗഹൃദം പ്രണയത്തിലേക്ക് വളര്‍ന്നു... പിന്നെ വിവാഹം കഴിച്ചു... പക്ഷെ അയാളിലൂടെ അവര്‍ എത്തിപ്പെട്ടത് ഒരു ചുവന്ന തെരുവിലായിരുന്നു... കുറെനാള്‍ അയാളുടെ അടിമയായി അവിടെ... പിന്നെ അവിടെ നിന്നും എങ്ങനെയോ രക്ഷപെട്ടു... അതിനിടയിലെപ്പോഴോ അവര്‍ക്ക് സമനില തെറ്റിയിരുന്നു... പിന്നെയും തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക്‌... ഒരു തീവണ്ടി സ്റേഷനില്‍ നിന്നും മറ്റൊന്നിലേക്ക്... ഒടുവില്‍ ഏതോ ക്രൂരമനുഷ്യന്റെ അക്രമത്തിനിരയായി കേരളത്തിലെ ഒരു സ്റ്റേഷനിൽ... ബോധരഹിതയായി.... പിന്നെ കുറെ നാള്‍ ഏതോ സര്‍ക്കാര്‍ ആശുപത്രിയില്‍.... അങ്ങനെ ഇപ്പോള്‍ ഞങ്ങളുടെ അഗതി മന്ദിരത്തില്‍...
പിന്നെയും എന്തൊക്കെയോ അവര്‍ പറഞ്ഞു... അരുന്ധതി, രാജുബാബു, ഹൗറ, ധാപ... തുടങ്ങി കുറെ പേരുകളും സ്ഥലപേരുകളും അല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായില്ല... ജീവിതത്തിന്റെ നരകയാതനകള്‍ക്കിടയില്‍ സഹായിച്ചവരോ ഉപദ്രവിച്ചവരോ ആയ ചില മനുഷ്യരോ, കടന്നു പോയ ചില സ്ഥലങ്ങളോ ഒക്കെ ആയിരിക്കും അവയൊക്കെ എന്ന് ഞാന്‍ ഊഹിച്ചു.
ഇത്രയുമൊക്കെ പറഞ്ഞു നിര്‍ത്തി ഒരു നുള്ളുകൂടി 'നോസ്തി'യെടുത്ത് വായിലേക്കിട്ടിട്ട് എന്നോടവര്‍ ചോദിച്ചു.. " നോസ്തി കിത്നാ രൂപയാ??"
"ഏക്‌ പായ്ക്കറ്റ് കോ, സോ രൂപയെ" തമാശ മട്ടില്‍ ഞാന്‍ പറഞ്ഞു...
തന്റെ കൈയിലുള്ള ഭാണ്ഡം തുറന്ന് എന്റെ മുന്നിലേക്ക്‌ വച്ചിട്ട് അവര്‍ പറഞ്ഞു: "ലേ ലോ... ലേ ലോ"
കുറെ പഴന്തുണികളും, അലുമിനിയം വളകളും, പ്ലാസ്റിക് കുപ്പികളും അല്ലാതെ മറ്റൊന്നും അതില്‍ ഉണ്ടായിരുന്നില്ല...
"മേ തുംസെ പേസാ അഗ്‌ലി ബാര്‍ ലേലൂംഗാ...." ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...
പിന്നെ ഒന്നും ശ്രദ്ധിക്കാതെ ഹാര്‍മോണിയത്തില്‍ വിരലോടിച്ച് അകലേക്ക്‌ നോക്കി മനോഹരമായി അവര്‍ പാടാന്‍ തുടങ്ങി... "മേരാ ജീവന്‍ കൊറാ കാഗസ് കൊരഹി രേ ഗയാ..... ജോ ലിഖാ ഥാ - ആസുവോ കേ സംഗ് ബേ ഗയാ..."

Sunday, October 9, 2011

ഒരു വീഡിയോ ക്യാമറ പറഞ്ഞ കഥ

ഞാനൊരു വീഡിയോ ക്യാമറയാണ്.... ശരിക്കും ഞാനൊരു വിദേശിയാ... അങ്ങ് ജപ്പാനിലെ പാനസോണിക് എന്ന ഒരു കമ്പനിയിലാണ് എന്റെ ജനനം. പക്ഷെ ജനിച്ച ഉടനെ എന്റെ മുതലാളിമാര്‍ എന്നെ ഇങ്ങോട്ട് കൊണ്ടുപോന്നു. ഇപ്പോള്‍ കേരളത്തിലെ ഒരു നഗരത്തില്‍ അജന്തയെന്ന പേരില്‍ ഒരു സ്റ്റുഡിയോ നടത്തുന്ന ജീവന്‍ ആണ് എന്റെ മുതലാളി. ജീവന് എന്നെ എന്ത് സ്നേഹമാണെന്ന് അറിയാമോ... ഒരു പൊടി പോലും എന്റെ ദേഹത്ത് പറ്റാന്‍ സമതിക്കത്തില്ല.. ഈയിടെ എനിക്കൊരു പുതിയ കുപ്പായം വാങ്ങിത്തന്നു... എന്തു സുഖമാണെന്നോ അതിനകത്തിരിക്കാന്‍ . പിന്നെ അരുണ്‍ എന്റെ കൊച്ചുമുതലാളി, ജീവന്റെ ലൈറ്റ് ബോയ്‌, ഒരു പാവം. എന്നെ പറ്റി ഞാന്‍ ഇത്രയൊക്കെ നിങ്ങളോട് പറഞ്ഞത് എനിക്കുണ്ടായ വളരെ വ്യത്യസ്തമായ ഒരനുഭവം നിങ്ങളോട് പറയാന്‍ വേണ്ടിയാണ്.

കല്യാണങ്ങളും കലോത്സവങ്ങളും, ഫാഷന്‍ ഷോകളും ഒന്നും എനിക്കൊരു പുത്തിരി അല്ല. എവിടെ ചെന്നാലും ഞാന്‍ വിഐപിയാ.. കല്യാണത്തിനൊക്കെ ചെന്നാല്‍ ഏറ്റവും മുന്നില്‍ തന്നെ കിട്ടും എനിക്ക് സ്ഥാനം. എത്ര ഗൌരവക്കാരന്‍ ആയാലും എന്നെ കണ്ടാല്‍ എല്ലാവരും ഒന്നു ചിരിക്കും. പിന്നെ ഈ ഫാഷന്‍ ഷോയ്ക്ക് പോക്ക് ഒരു രസം തന്നെയാ.. രാത്രിയിലായിരിക്കും പരിപാടി... സുന്ദരിമാരുടെ പൂച്ചനടത്തം കണ്ട് ജീവന്റെ തോളില്‍ ഏറ്റവും മുന്നില്‍ ഗമയ്ക്കങ്ങനെ നില്‍ക്കാം.
നമുക്ക് കാര്യത്തിലേക്ക് വരാം.... പറഞ്ഞു വന്നത് എനിക്കുണ്ടായ വ്യത്യസ്തമായ ഒരനുഭവത്തെ കുറിച്ചാണ്...
തലേ ദിവസം നടന്ന ഒരു ഫാഷന്‍ഷോയുടെ ആലസ്യത്തിലായിരുന്നു എല്ലാവരും. ഞാന്‍ സ്റ്റുഡിയോയിലെ എയര്‍കണ്ടീഷന്റെ തണുപ്പില്‍ എന്റെ പതുപതുത്ത കൂട്ടിനുള്ളില്‍ ചെറിയൊരു മയക്കത്തിലായിരുന്നു. പെട്ടെന്ന് സ്റ്റുഡിയോയിലെ ടെലിഫോണ്‍ ബെല്ലടിച്ചു. ഉറക്കത്തിനു തടസം നേരിട്ടതിനെ ശപിച്ച് ഞാന്‍ വീണ്ടും കണ്ണടയ്ക്കാന്‍ ഒരുങ്ങി. മിനിട്ടുകള്‍ക്കുള്ളില്‍ ജീവന്‍ എന്റെ അടുത്തേക്ക് പാഞ്ഞു വന്ന് എന്നെയുമെടുത്തു തിരക്കിട്ട് പുറത്തേക്കു പോയി. പിന്നാലെ അരുണും. എങ്ങോട്ടാണെന്ന് ഞാന്‍ അന്വേഷിച്ചില്ല... ഒരിക്കലും അന്വേഷിക്കാറുമില്ല. ജീവന്റെ ഒമ്നിവാന്‍ നഗരത്തിരക്കിലൂടെ പാഞ്ഞു. പിന്നിലെ സീറ്റില്‍ അരുണിന്റെ മടിയില്‍ ഞാന്‍ വീണ്ടും ആലസ്യത്തില്‍ കണ്ണടച്ചു....
മിനിട്ടുകള്‍ക്കുള്ളില്‍ വണ്ടി ഒരു വലിയ കെട്ടിടത്തിനുമുന്നില്‍ പോര്‍ച്ചില്‍ നിന്നു. അതൊരു വൃദ്ധമന്ദിരം ആണെന്ന് സാഹചര്യങ്ങളില്‍ നിന്ന്‌ ഞാന്‍ ഊഹിച്ചു. വണ്ടി നിര്‍ത്തി ജീവന്‍ ധൃതിയില്‍ ചാടിയിറങ്ങി. പിന്നാലെ എന്നെയും കൊണ്ട് അരുണും. വണ്ടി വന്ന ശബ്ദം കേട്ട് അകത്തുനിന്നും നെറ്റിയില്‍ ചുവന്ന കുരിശുള്ള തലമുണ്ടണിഞ്ഞ ചെറുപ്പക്കാരിയായ ഒരു കന്യാസ്ത്രീ തിടുക്കത്തില്‍ ഇറങ്ങി വന്നു. "വേഗം പോന്നോളൂ... ആദ്യം നമുക്ക് മദറിനെ ഒന്നു കാണാം..." ജീവനും പിന്നാലെ എന്നെയും കൊണ്ട് അരുണും കന്യാസ്ത്രീയുടെ പിന്നാലെ ധൃതിയില്‍ നടന്നു. ഇരുണ്ട, നീളമുള്ള വരാന്ത... വശങ്ങളില്‍ വിശുദ്ധരുടെ ചിത്രങ്ങളും ദൈവ വചനങ്ങളും ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു. വരാന്തയുടെ അരികില്‍ ഒരു മുറി ആ കന്യാസ്ത്രീ ഞങ്ങള്‍ക്കായി തുറന്നു. ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന ലളിതമായ മുറി.. മേശപ്പുറത്ത് വെളുത്ത പുതിയ റോസാപൂക്കള്‍... അടുക്കിവച്ച ചില ഫയലുകള്‍... കസേരയില്‍ പ്രായമുള്ള മറ്റൊരു കന്യാസ്ത്രീ... മദര്‍. "നിങ്ങള്‍ വേഗം തന്നെ എത്തിയത് നന്നായി.... സിസ്റര്‍... ഇവരെ അങ്ങോട്ട്‌ കൂട്ടിക്കോളൂ..." മുഖവുര കൂടാതെ മദര്‍ പറഞ്ഞു...
ഞങ്ങള്‍ മദറിന്റെയും മറ്റേ കന്യാസ്ത്രീയുടെയും പിന്നാലെ വരാന്തയുടെ മറ്റൊരു വശത്തേക്ക് നടന്നു. അവിടെയൊരു മുറിയുടെ അരികില്‍ ചെറിയൊരു ആള്‍കൂട്ടം... സ്ത്രീകളും പുരുഷന്മാരും.... എല്ലാവരും വൃദ്ധര്‍... ജീവന്‍ അരുണിന്റെ കൈയ്യില്‍ നിന്ന്‌ എന്നെ വാങ്ങി; ലൈറ്റ് ശരിയാക്കാന്‍ നിര്‍ദേശം നല്‍കി. മുറിയിലേക്ക് കടന്നപ്പോള്‍ കട്ടിലില്‍ ഒരു വൃദ്ധന്‍ അബോധാവസ്ഥയില്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുന്നു. അവിടെയും കുറെ വൃദ്ധര്‍. ക്ഷൌരം ചെയ്യാത്ത മുഖങ്ങള്‍... ജീവന്‍ എന്റെ മുഖം കട്ടിലില്‍ കിടക്കുന്ന ആ വൃദ്ധന്റെ നേരെ തിരിച്ചു... അരുണ്‍ വെളിച്ചം അങ്ങോട്ടേക്ക് നീക്കിപ്പിടിച്ചു... തീക്ഷ്ണമായ ആ പ്രകാശം അയാളെ അലോസരപ്പെടുത്തുന്നു എന്ന് എനിക്ക് തോന്നി. പക്ഷെ വ്യക്തമായ ചിത്രം ലഭിക്കാന്‍ അത് അത്യാവശ്യം ആയിരുന്നതിനാല്‍ അരുണിന് വേറെ മാര്‍ഗം ഇല്ലായിരുന്നു..
മദര്‍ ആ കട്ടിലില്‍ ഇരുന്നു... അയാളുടെ കൈപിടിച്ച് എന്തൊക്കെയോ പ്രാര്‍ത്ഥനകള്‍ ചൊല്ലി കൊടുക്കുന്നു. അടുത്തു നില്‍ക്കുന്നവരും അവ്യക്തമായ രീതിയില്‍ എന്തൊക്കെയോ പ്രാര്‍ഥനകള്‍ ചൊല്ലുന്നുണ്ട്. ജീവന്‍ അതെല്ലാം സൂക്ഷ്മമായി പകര്‍ത്തി. ഇപ്പോള്‍ വൃദ്ധന്‍ ശ്വാസം വലിക്കുന്നത് ഉച്ചസ്ഥായിയിലായി... എല്ലാവരും അയാളുടെ മുഖത്തേക്ക് ഉറ്റു നോക്കുന്നു... ജീവന്‍ വീണ്ടും എന്നെ വൃദ്ധന്റെ മുഖത്തേക്ക് തിരിച്ചു....
കഴുത്തറക്കപ്പെട്ട കിളിയുടെ അവസാന പിടച്ചില്‍ പോലെ അയാള്‍... അവസാനത്തെ ശ്വാസം... പിന്നെ ശാന്തമായ നിശബ്തത...
എന്റെ നെഞ്ചു പിടഞ്ഞു.... കണ്ണ് നിറഞ്ഞു.... ആദ്യമായിട്ടാണ് ഇതുപോലൊരനുഭവം... എങ്കിലും ഭാവഭേദമില്ലാതെ ഞാന്‍ നിന്നു... അരികില്‍ നിന്നിരുന്ന വൃദ്ധരുടെ ഇടയില്‍ ചിലര്‍ തേങ്ങുന്നു... ജീവന്‍ എന്റെ കണ്ണുകളെ അവരുടെ നേരെയും തിരിച്ചു.. എല്ലാവരും പതുക്കെ പിരിയുന്നു...
മുറിയില്‍ ഇനിയൊന്നും ചിത്രീകരിക്കാന്‍ ഇല്ലെന്നു കണ്ട ജീവന്‍ എന്നെയും കൊണ്ട് പുറത്തു കടന്നു... എന്നെ കണ്ടപ്പോള്‍ പുറത്തു നിന്ന വൃദ്ധരില്‍ ചിലരുടെ മുഖത്ത് പുഞ്ചിരി... അരുണ്‍ അവരെ ശാസിച്ചു... "നിങ്ങള്‍ക്ക് ചിരിക്കാതിരുന്നുകൂടെ".
"സാരമില്ല നമുക്കത് മായിച്ചു കളയാം". ജീവന്‍ അരുണിനെ ശാന്തമാക്കി.
വരാന്തയിലൂടെ ഞങ്ങള്‍ പുറത്തേക്കു നടന്നു... പുറത്തെ പൂന്തോട്ടത്തില്‍ ഒരു ബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു... അവിടെയുള്ള മനോഹരമായ കുറെ പൂവുകള്‍ ജീവന്‍ ചിത്രീകരിച്ചു... സമയം കടന്നു പോകുന്നു....
അതിനിടയില്‍ മദര്‍ പുറത്തേക്കു വന്നു... "മണിക്കൂര്‍ ഒന്നായി ആംബുലന്‍സ് വരാമെന്ന് പറഞ്ഞിട്ട്... ഇതു വരെ എത്തിയിട്ടില്ല..." അക്ഷമയോടെ അവര്‍ പറഞ്ഞു... ജീവന്‍ തല കുലുക്കി. സമയം വീണ്ടും മുന്നോട്ടു പോകുന്നു. വീണ്ടും ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു ആംബുലന്‍സ് വരാന്‍... ആംബുലന്‍സ് ഗെയ്റ്റ് കടന്നു വരുന്നത് കണ്ട് ജീവന്‍ പെട്ടെന്ന് എന്നെയുംകൊണ്ട് ചാടിയെണീറ്റു. പോര്‍ച്ചില്‍ വണ്ടി നിര്‍ത്തി, ക്യാമറ കണ്ട് ചിരിച്ചു കൊണ്ട് ഡ്രൈവര്‍ ചാടിയിറങ്ങി.. "നിങ്ങള്‍ ചിരിക്കാതെ വരൂ..." അരുണ്‍ വീണ്ടും ഒരു ഡയറക്ടരുടെ റോള്‍ ഏറ്റെടുക്കുകയാണ്. "അതിനെന്താ.. ഇപ്പോള്‍തന്നെ ശരിയാക്കാം..." അയാള്‍ തിരിച്ച് വണ്ടിയിലേക്ക് കയറി.... വണ്ടി പിന്നോട്ടെടുത്ത് വീണ്ടും മുന്നോട്ടു വന്നു... പഴയതുപോലെ തന്നെ വണ്ടി നിര്‍ത്തി അയാള്‍ ചാടി ഇറങ്ങി... ഇത്തവണ അയാള്‍ ചിരിച്ചില്ല... ആ ഷോട്ട് ഗംഭീരമായി...!
അടുത്ത ഷോട്ടില്‍ നാലുപേര്‍ വൃദ്ധന്റെ മൃതശരീരവുമായി ആംബുലന്‍സിലേക്ക്... പിന്നെ കടല്‍ തീരത്തെ ചിതയില്‍ അസ്തമയ സൂര്യനൊപ്പം എരിയുന്ന വൃദ്ധന്‍.... "ഈ ഷോട്ടുകള്‍ക്കിടയില്‍ മുമ്പ് കണ്ട ആ വൃദ്ധരുടെയോ ആ കന്യാസ്ത്രീകളുടെയോ ചില ദൃശ്യങ്ങള്‍കൂടി ചേര്‍ത്താലോ...?" എഡിറ്റിംഗ് റൂമിലിരുന്ന് ജീവന്‍ അരുണിനോട് അഭിപ്രായം ചോദിക്കുകയാണ്...
ടെലിഫോണ്‍ ബെല്ലടിക്കുന്നു...കോപ്പികള്‍ റെഡിയായോ എന്നറിയാന്‍ മദര്‍ ആണ്...
"ഇന്ന് വൈകുന്നേരത്തോടെ റെഡി ആകും... എഡിറ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ്". ജീവന്‍ മറുപടി പറഞ്ഞു...
"മക്കളൊക്കെ വിളിച്ച് ശല്യപ്പെടുത്തികൊണ്ടിരിക്കുകയാണ്... കിട്ടിയാല്‍ വേഗം അവര്‍ക്കൊക്കെ അയച്ചുകൊടുക്കാമായിരുന്നു". മദര്‍ പറഞ്ഞു.
"എത്ര കോപ്പികള്‍ വേണ്ടി വരും....?" ജീവന്‍ ചോദിച്ചു.
"അല്ലാ ... അതു പറഞ്ഞില്ലേ... ഒന്നും രണ്ടും അല്ലല്ലോ മക്കള്‍ ... ഏഴു കോപ്പികള്‍ വേണം". മദറിന്റെ മറുപടി.
ജീവന്റെ മുന്നിലിരിക്കുന്ന മോണിറ്ററില്‍ അസ്തമയസൂര്യന്റെ ബാക്ഗ്രൌണ്ടില്‍ ചിത എരിയുകയാണ്...
ഏഴു മക്കള്‍ക്ക്‌ ജന്മം നല്‍കി... കണ്ണിലെ കൃഷ്ണമണിപോലെ നോക്കിവളര്‍ത്തി... അധ്വാനിച്ച് അവരെ വലിയവരാക്കിയ ഒരു മനുഷ്യന്‍.... അനാഥനായി അവിടെ എരിഞ്ഞുതീരുന്നു.
ഞാന്‍ പതിവുപോലെ എന്റെ പഞ്ഞികൂടിനുള്ളില്‍ ചുരുണ്ടുകൂടി.... മനസ്സില്‍ എവിടെയോ ഒരു നീറ്റല്‍ ..

Wednesday, August 10, 2011

In Loving Memory


ജീവിതത്തിലെ ഏറ്റവും ഉറപ്പായ യാദാര്‍ത്ഥ്യം 'മരണം'...
എന്നാല്‍ മരണത്തെക്കാള്‍ ഉറപ്പില്ലാത്ത മറ്റൊരു കാര്യം ഇല്ലതാനും!!
എത്ര അപ്രതീക്ഷിതമായാണ് ചിലരൊക്കെ നമ്മില്‍ നിന്നും വേര്‍പെട്ടുപോകുന്നത്!
അറക്കപറമ്പില്‍ അച്ചനും അങ്ങനെ ആയിരുന്നു...
അപ്രതീക്ഷിതമായ ഒരു വേര്‍പാട്‌!!!
അച്ചനെപറ്റി മധുരമുള്ള ഏറെ ഓര്‍മ്മകള്‍ മനസ്സിലുണ്ട്...
അതിലൊന്ന് ഞങ്ങള്‍ ഒരുമിച്ചു നടത്തിയ ഒരു യാത്രയാണ്.
എന്‍റെ പൌരോഹിത്യത്തിന്റെ ആദ്യദിനങ്ങളിലൊന്നില്‍ ആയിരുന്നു അത്
വയനാട്ടിലേക്ക്.. രാജേഷും ഷെനിഷും, ജോസഫും, ഞാനും പിന്നെ അച്ചനും.
എന്‍റെ പൌരോഹിത്യ സ്വീകരണത്തിന്റെ ആഘോഷമായിരുന്നു അത്.
വഴിയില്‍ ഏതോ ഒരു വലിയ ഹോട്ടലില്‍ കയറിയിട്ട്
അവിടെയുള്ള ഏറ്റവും വിശിഷ്ടമായത്‌ മാത്രം വാങ്ങി മുന്നില്‍ നിരത്തി
അച്ചനൊന്നും കഴിച്ചില്ല ... കഴിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുക മാത്രം..
അത് ഇപ്പോഴും അങ്ങനെ തന്നെ ആയിരുന്നു താനും.
തിരികെ പോരും വഴി ഒരു വലിയ വാച്ചുകടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി
അവിടെയുള്ളതില്‍ ഏറ്റവും വിലകൂടിയ
സ്വര്‍ണ ചെയിനുള്ള ഒരു വാച്ചു എനിക്ക് വാങ്ങിത്തന്നു.
പൌരോഹിത്യ സ്വീകരണത്തിന് എനിക്കുള്ള സമ്മാനം.
കൊടുക്കുന്നതില്‍ ഇതുപോലെ സന്തോഷം കണ്ടെത്തുന്ന
മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല.
ആ ചിരി ഒരിക്കലും മായാതെ മനസ്സില്‍ നില്‍ക്കുന്നു....