Thursday, May 29, 2025

പരിശുദ്ധാത്മാവ് : സഭയുടെ ചാലകശക്തിയും പ്രചോദനവും മാർഗ്ഗദർശിയും


പരിശുദ്ധാത്മാവിന്റെ സഭയിലെ പ്രവർത്തനങ്ങളെപ്പറ്റി ഫ്രാൻസിസ് മാർപ്പാപ്പ ഇങ്ങനെ എഴുതി: "പിതാവിനും പുത്രനും ഇടയിലുള്ള സ്നേഹബന്ധമെന്ന നിലയിൽ, പരിശുദ്ധാത്മാവ്, ദൈവജനത്തിന്റെ കൂട്ടായ്മയെ കെട്ടിപ്പടുക്കുകയും, വൈവിധ്യമാർന്ന ദാനങ്ങളും വരങ്ങളും അവർക്ക് നൽകുകയും ചെയ്യുന്നു. കൂദാശകളിലൂടെ, ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങൾക്ക് ആത്മാവിൽ നിന്ന് ദാനങ്ങൾ ലഭിക്കുന്നു. ഇത് സഭയുടെ ആത്മികവർദ്ധനയ്ക്കും സുവിശേഷ പ്രഘോഷണത്തിനും വേണ്ടി പ്രയത്നിക്കാൻ അവരെ പ്രാപ്തരാക്കുന്നു". പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളിൽ നമ്മുടെ പ്രാർത്ഥനകളിലും വിചിന്തനങ്ങളിലും പഠനങ്ങളിലും ഏറ്റവും കുറവ് കടന്നുവരുന്നത് ഒരുപക്ഷേ പരിശുദ്ധാത്മാവായിരിക്കും. വിശുദ്ധ ഗ്രന്ഥത്തിൽ നോക്കിയാലും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വചനങ്ങൾ താരതമ്യേന കുറവ് തന്നെ. സഭയുടെ ജീവിതത്തിലും ദൗത്യത്തിലും പരിശുദ്ധാത്മാവ് വഹിക്കുന്ന പങ്ക് അനിർവ്വചനീയവും അതിരുകൾ ഇല്ലാത്തതുമാണ്. എന്നാൽ, പരിശുദ്ധാത്മ ഭക്തിയിലും ആത്മാവിന്റെ പ്രചോദനങ്ങൾ വിവേചിക്കുന്നതിലും വർത്തമാന കാല സഭ ചിലപ്പോഴെങ്കിലും പിന്നോട്ട് പോകുന്നുണ്ടെന്ന് തോന്നുന്നു. ഈ ശ്ലീഹാക്കാലത്ത് പരിശുദ്ധാത്മാവിന്റെ സഭയിലേയും, പ്രത്യേകമായി നമ്മുടെ അനുദിന ജീവിതത്തിലെയും പ്രവർത്തനങ്ങളെക്കുറിച്ചും ആത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കൂടുതൽ കാതോർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിസിച്ചും കൂടുതൽ ധ്യാനിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്.

പന്തക്കുസ്താ അനുഭവം
സഭയിൽ പരിശുദ്ധാത്മാവിന്റെ രൂപാന്തരീകരണശക്തിയുടെ ഏറ്റവും ശ്രേഷ്ഠമായ ആഘോഷമായാണ് പന്തക്കുസ്ത കണക്കാക്കപ്പെടുന്നത്. ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തി അപ്പോസ്തലന്മാരുടെ മേൽ തീനാവുകളായി ഇറങ്ങി എല്ലാ ദേശങ്ങളിലും സുവിശേഷം പ്രഘോഷിക്കാൻ അവരെ ശക്തരാക്കിയ ഒരു ദൈവിക അനുഭവത്തെ അത് അടയാളപ്പെടുത്തുന്നു. അപ്പസ്തോല പ്രവത്തികൾ രണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ നിർണായക സംഭവം അടിസ്ഥാനപരമായി സഭ എന്നത് കേവലം മനുഷ്യ സ്ഥാപിതമായ ഒന്നല്ല, മറിച്ച് ദൈവത്താൽ സ്ഥാപിക്കപ്പെട്ട് ദൈവികമായി നയിക്കപ്പെടുന്ന ഒരു സമൂഹമാണ് അത് എന്ന യാഥാർഥ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു. സെഹിയോൻ ഊട്ടുശാലയിലെ പന്തക്കുസ്താ ദിനത്തിലെന്നതുപോലെ ഇന്നും പരിശുദ്ധാത്മാവ് സഭയെ പ്രചോദിപ്പിക്കുകയും നയിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. സഭയുടെ രണ്ടു സഹസ്രാബ്ദത്തിലെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ, സഭയുടെ ഗതിയെ രൂപപ്പെടുത്തിയ, അതിന്റെ വളർച്ചയെ അടയാളപ്പെടുത്തിയ എണ്ണമറ്റ വിശ്വാസികൾ പരിശുദ്ധാത്മാവിന്റെ മൃദുശബ്ദങ്ങളും അഗാധമായ പ്രചോദനങ്ങളും അനുഭവിക്കുകയും അതിനോട് വിശ്വാസത്തോടും അനുസരണത്തോടും കൂടെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ദൈവിക പദ്ധതിയോടുള്ള കന്യാമറിയത്തിന്റെ ആത്മാർത്ഥമായ "സമ്മതം" മുതൽ, അപ്പോസ്തലന്മാരുടെ മിഷനറി യാത്രകളും, നൂറ്റാണ്ടുകളിലുടനീളമുള്ള വിശുദ്ധരുടെ മിസ്റ്റിക്കൽ അനുഭവങ്ങളിലൂടെയും, സഭാപിതാക്കന്മാരുടെ ധീരമായ സമർപ്പണത്തിലൂടെയും തുടങ്ങി, സഭയുടെ ചരിത്രത്തിൽ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും, സംസ്കാരങ്ങളിലൂടെയും നൂറ്റാണ്ടുകളിലൂടെയും വിശ്വാസത്തിന്റെ ഊടും പാവും നെയ്തെടുക്കുന്ന അദൃശ്യമായ ഇഴയാണ്.

പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് തിരുവെഴുത്തിന്റെ സാക്ഷ്യം.
വിശ്വാസികളെ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കുകയും ശുശ്രൂഷയ്ക്കായി അവരെ ശാക്തീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ പുതിയനിയമം ശ്രേഷ്ഠമായ ദിവ്യ വഴികാട്ടിയായി അവതരിപ്പിക്കുന്നു. ഈശോ തന്നെ തന്റെ ശിഷ്യന്മാർക്ക് സഹായകനായും ഗുരുവായും ആശ്വാസകനായും ആത്മാവ് വരുമെന്നും അവരോടൊപ്പം എന്നേക്കും വസിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വാഗ്ദാനം പന്തക്കുസ്തായിൽ പൂർത്തിയായി. സാധാരണ മത്സ്യത്തൊഴിലാളികളും ചുങ്കക്കാരും വാക്ചാതുര്യമുള്ള സുവിശേഷ പ്രഘോഷകരായി, അവർ ഒരിക്കലും പഠിക്കാത്ത ഭാഷകളിൽ സംസാരിക്കുകയും സകല ജനങ്ങളോടും ദൈവത്തിന്റെ വൻകാര്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. അപ്പസ്തോല പ്രവർത്തികൾ പതിനഞ്ചാം അധ്യായത്തിൽ പ്രതിപാദിക്കുന്ന ജെറുസലേം കൗൺസിൽ പരിശുദ്ധാത്മാവിന്റെ പ്രത്യേക പ്രചോദനത്തിലും നിയന്ത്രണത്തിലും ഉള്ളതായിരുന്നുവെന്ന് വചനം പറയുന്നുണ്ട് (അപ്പ. പ്രവ: 15:8,28). സങ്കീർണ്ണമായ ദൈവശാസ്ത്രപരവും അജപാലനപരവുമായ പ്രശ്നങ്ങളിൽ സഭ ദൈവത്തിന്റെ ഇഷ്ടം എങ്ങനെ തിരിച്ചറിഞ്ഞു എന്നതിന്റെ ഒരു മാതൃകയായി ഈ സമ്മേളനം മാറി. മനുഷ്യന്റെ യുക്തിയും ദൈവിക പ്രചോദനവും തമ്മിലുള്ള കൃത്യമായ യോജിപ്പ് ഇവിടെ നമുക്ക് കാണാം. അപ്പസ്തോല പ്രവത്തികളിലെ എട്ടാം അധ്യായത്തിൽ വിവരിക്കുന്ന എത്യോപ്യൻ ഷണ്ഡനുമായുള്ള ഫീലിപ്പോസിന്റെ കൂടിക്കാഴ്ച സുവിശേഷ പ്രഘോഷണത്തിൽ പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ എത്ര പ്രധാനമാണെന്ന് നമ്മെ പഠിപ്പിക്കുന്നു. രഥത്തെ സമീപിക്കാൻ ആത്മാവ് ഫിലിപ്പിനോട് പ്രത്യേകമായി നിർദ്ദേശിച്ചു. ഇത് പിന്നീട് ഷണ്ഡന്റെ മാനസാന്തരത്തിലേക്കും ജ്ഞാനസ്നാനത്തിലേക്കും നയിച്ച ഒരു സംഭാഷണത്തിലേക്ക് വഴിതെളിച്ചു. സുവിശേഷം പ്രഘോഷിക്കാൻ, ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്, ശരിയായ വ്യക്തികളെ നയിക്കുന്നതിലൂടെ, പരിശുദ്ധാത്മാവ് ദൈവിക നിയോഗങ്ങൾ എങ്ങനെ ക്രമീകരിക്കുന്നുവെന്ന് ഈ സംഭവം പ്രകടമാക്കുന്നു.

പരിശുദ്ധ മറിയത്തിന്റെ ആത്മസമർപ്പണം: പരിശുദ്ധാത്മഹിതത്തിന് കീഴടങ്ങുന്നതിന്റെ പരമോന്നത ഉദാഹരണം
പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴടങ്ങുന്നതിന്റെ വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും ആഴമേറിയ ഉദാഹരണമാണ് ഗബ്രിയേൽ മാലാഖയോടുള്ള കന്യാമറിയത്തിൻറെ പ്രതികരണം. അത്യുന്നതന്റെ ശക്തിയാൽ താൻ ഗർഭം ധരിക്കുമെന്ന് മറിയത്തോട് മാലാഖ പറഞ്ഞപ്പോൾ, മറിയത്തിന്റെ പ്രതികരണം ഏറ്റവും ലളിതവും എന്നാൽ ആത്മാർത്ഥവും ആയിരുന്നു: "നിന്റെ വചനം എന്നിൽ നിറവേറട്ടെ". ഈ സ്വയം സമർപ്പണം, പരിശുദ്ധാത്മാവിനോടുള്ള സഹകരണം, ഈ നിരുപാധികമായ "സമ്മതം", ദൈവത്തിന്റെ മനുഷ്യാവതാരത്തിലേക്കും മനുഷ്യരാശിയുടെ മുഴുവൻ വീണ്ടെടുപ്പിലേക്കും വാതിൽ തുറന്നു. മറിയത്തിന്റെ ഈ "സമ്മതം", ഒരു നിഷ്ക്രിയമായ കീഴടങ്ങൽ മാത്രമല്ല, ദൈവത്തിൻറെ പദ്ധതിയുമായുള്ള സജീവമായ സഹകരണമായിരുന്നു. സാമൂഹിക അപകടസാധ്യതകൾ, കിട്ടാവുന്ന നിന്ദാപമാനങ്ങൾ, തിരസ്കരണം, യഹൂദ നിയമത്തിന് കീഴിലുള്ള മരണം പോലും വിധിക്കപ്പെടാവുന്ന സാഹചര്യം - എല്ലാം മനസ്സിലാക്കിയിട്ടും, ദൈവത്തിന്റെ ഇഷ്ടത്തിനും പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിനും നിയന്ത്രണത്തിനും അവൾ പൂർണ്ണമായും സമർപ്പിച്ചു. ആത്മാവിന്റെ പ്രവർത്തനത്തിലേക്ക് സ്വയം തുറന്നുകൊടുക്കുന്നതിനുള്ള ക്രിസ്തു ശിഷ്യന്റെ തികഞ്ഞ മാതൃകയായി മറിയത്തെ സഭ എന്നും കണക്കാക്കുന്നത് അതുകൊണ്ടാണ്. വ്യക്തിപരമായ നഷ്ടങ്ങളോ, കഷ്ടപ്പാടുകളോ ആശ്വാസമോ പരിഗണിക്കാതെ ദൈവത്തിന്റെ ഇഷ്ടങ്ങൾ പൂർണ്ണമായും നിറവേറ്റുന്നവരിലൂടെയാണ് ആത്മാവിന്റെ ഏറ്റവും വലിയ പ്രവൃത്തികൾ പ്രാവർത്തികമാകുന്നത് എന്ന് മറിയത്തിന്റെ ഉദാഹരണം നമ്മെ പഠിപ്പിക്കുന്നു.

അപ്പൊസ്തലന്മാർ: ഭയത്തിൽ നിന്ന് ധൈര്യത്തിലേക്ക്
ഭയചകിതരും ആശയക്കുഴപ്പത്തിലുമായ വെറും ശിഷ്യന്മാരിൽ നിന്ന് ധീരരും ഉത്സാഹികളും വാക്ചാതുര്യമുള്ളവരുമായ നേതാക്കളായി ഉള്ള അപ്പോസ്തലന്മാരുടെ മാറ്റം, ആത്മാവിനെ ഉൾക്കൊള്ളുന്ന മനുഷ്യന് സംഭവിക്കുന്ന പരിവർത്തനത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ ഉദാഹരണങ്ങളിലൊന്നാണ്. പന്തക്കുസ്തായ്ക്ക് മുമ്പ്, ഈ മനുഷ്യർ ഈശോയെ കുരിശിൻ ചുവട്ടിൽ ഉപേക്ഷിച്ചു, പത്രോസ് തന്റെ ഗുരുവിനെ മൂന്ന് തവണ നിഷേധിച്ചു, പിന്നെയവർ തങ്ങളുടെ പഴയ ജീവിത തൊഴിലുകളിലേക്ക് തിരിച്ചു പോയി. പക്ഷേ, അമ്പത് ദിവസങ്ങൾക്ക് ശേഷം, ഇതേ വ്യക്തികൾ തങ്ങളുടെ നാഥനെ ക്രൂശിച്ച അതേ അധികാരികൾക്ക് മുന്നിൽ എഴുന്നേറ്റുനിന്നു, ഈശോയുടെ പുനരുത്ഥാനം ധീരമായി പ്രഖ്യാപിക്കുകയും, ഭീഷണികളും, പീഡകളും, ശിക്ഷകളും ഉണ്ടായിരുന്നിട്ടും, നിശബ്ദത പാലിക്കാൻ വിസമ്മതിക്കുകയും ചെയ്തു. അപ്പോസ്തോല പ്രവൃത്തികൾ രണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പന്തക്കുസ്താ ദിനത്തിലെ പത്രോസിന്റെ പ്രഭാഷണം, അദ്ദേഹത്തിന് ധൈര്യവും വാഗ്മിത്വവും നൽകുന്നതിൽ ആത്മാവിന്റെ പ്രവർത്തനത്തെ പ്രകടമാക്കുന്നു. ഒരു വേലക്കാരി പെൺകുട്ടിയെ പോലും ഭയപ്പെട്ടിരുന്ന അതേ പത്രോസ് ഇപ്പോൾ ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ നിന്ന്, തിരുവെഴുത്തുകൾ അധികാരത്തോടെ ഉദ്ധരിക്കുകയും ഒരു ദിവസം കൊണ്ട് മൂവായിരം മനുഷ്യരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തു. ആത്മാവ് വിശ്വാസികളെ നയിക്കുക മാത്രമല്ല, അവരുടെ ജീവിതത്തെയും കഴിവുകളെയും അടിസ്ഥാനപരമായി മാറ്റുകയും ചെയ്യുന്നതെങ്ങനെയെന്ന് ഈ പരിവർത്തനം വ്യക്തമാക്കുന്നു.
ക്രിസ്ത്യാനികളുടെ പീഡകനായിരുന്ന സാവൂൾ പൗലോസായി മാറിയതും, സഭയുടെ ഏറ്റവും തീക്ഷ്‌ണതയുള്ള മിഷനറി ആയി മാറിയതും, സഭയെ കെട്ടിപ്പടുക്കുന്നതിൽ പത്രോസിനോടൊപ്പം മുഖ്യ പങ്കു വഹിച്ചതും ഇതേ പരിശുദ്ധാത്മ ശക്തിയാൽ തന്നെ. ഈ സമൂലമായ പരിവർത്തനങ്ങൾ മനുഷ്യപ്രകൃതിയെയും അവന്റെ പ്രവർത്തനങ്ങളെയും ദൈവത്തിന്റെ മഹത്തായ ലക്ഷ്യങ്ങളിലേക്ക് നയിക്കാനുള്ള ആത്മാവിന്റെ ശക്തിയെ പ്രകടമാക്കുന്നു.

വിശുദ്ധർ: പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട യാനങ്ങൾ
പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളോടും മാർഗ്ഗനിർദേശങ്ങളോടുമുള്ള അഗാധമായ സംവേദനക്ഷമതയുടെ ഉത്തമഉദാഹരണങ്ങളായ വിശുദ്ധരെക്കൊണ്ട് സഭയുടെ ചരിത്രം സമ്പന്നമാണ്. "എടുത്തു വായിക്കുക" എന്ന് പറയുന്ന ഒരു കുട്ടിയുടെ ശബ്ദം ഹിപ്പോയിലെ വിശുദ്ധ അഗസ്റ്റിൻ കേട്ടു. അതനുസരിച്ച് വിശുദ്ധഗ്രന്ഥം തുറന്ന് വായിച്ചതുമുതൽ ദൈവികമായ അദ്ദേഹത്തിന്റെ ജീവിത രൂപാന്തരീകരണം ആരംഭിച്ചു. സഭയുടെ ആഴമായ ദൈവശാസ്ത്ര പാരമ്പര്യത്തിന് അദ്ദേഹമായിരുന്നു തുടക്കമിട്ടത്. "ഫ്രാൻസിസ്, തകർന്നുകിടക്കുന്ന എന്റെ ഭവനം പുനർനിർമ്മിക്കുക" എന്ന് ക്രൂശിൽ നിന്ന് ക്രിസ്തു തന്നോട് സംസാരിക്കുന്നത് അസീസിയിലെ ഫ്രാൻസിസ് കേട്ടു. ഇത്, സാൻ ദാമിയാനോയിലെ തകർന്നുകിടന്ന ഒരു കപ്പേളയുടെ ഭൗതിക പുനഃസ്ഥാപനമാണെന്ന് തുടക്കത്തിൽ കരുതിയ വിശുദ്ധ ഫ്രാൻസിസ്, പിന്നീട് ഇത് മുഴുവൻ സഭയെയും പരിഷ്കരിക്കാനുള്ള പരിശുദ്ധാത്മ ആഹ്വാനമായി മനസ്സിലാക്കി. സമൂലമായ ദാരിദ്ര്യത്തോടുള്ള അദ്ദേഹത്തിന്റെ ആലിംഗനവും സുവിശേഷത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും സഭയെ ആകമാനം ഇന്നും സ്വാധീനിക്കുന്ന ഒരു നവീകരണ പ്രസ്ഥാനത്തിന് കാരണമായി. 1946-ൽ വാർഷിക ധ്യാനത്തിനായി കൊൽക്കത്തയിൽ നിന്ന് ഡാർജിലിംഗിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ, വിശുദ്ധ മദർ തെരേസ, പിന്നീട് അവർ "വിളിയ്ക്കുള്ളിലുള്ള വിളി" എന്ന് വിശേഷിപ്പിച്ച ഒരു ആഴമേറിയ പരിശുദ്ധാത്മ നിമന്ത്രണം ശ്രവിച്ചു. ദൈവാത്മാവിൽ നിന്നുള്ള ഈ പ്രചോദനം അവരിൽ വരുത്തിയ മാറ്റങ്ങൾ പിന്നീട് ലോകമെങ്ങും കാരുണ്യപ്രവർത്തനങ്ങളുടെ അമ്മയായി അവർ അറിയപ്പെടുന്നതിന് കാരണമായി; ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ സഭയുടെ മുഖമായി. അങ്ങനെ സഭയുടെ ചരിത്രത്തിൽ വിവാദങ്ങളുടെയും ഭിന്നിപ്പിന്റെയും സമയങ്ങളിൽ പോലും, സഭയെ സത്യത്തിലേക്കും ഐക്യത്തിലേക്കും നയിക്കാൻ ആത്മാവ് നിരന്തരം പ്രവർത്തിക്കുന്നതായി നമുക്ക് മനസ്സിലാക്കാൻ കഴിയും .

ഇന്ന് ആത്മാവിന്റെ ശബ്ദം എങ്ങനെ തിരിച്ചറിയാം?
വർത്തമാന ലോകത്തിൽ ആത്മാവിന്റെ നിമന്ത്രണങ്ങളും പ്രചോദനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തിരിച്ചറിയാൻ പഠിക്കുക്കുക എന്നത് എല്ലാ വിശ്വാസികൾക്കും സഭാ സമൂഹങ്ങൾക്കും മുന്നിലുള്ള ഒരു വെല്ലുവിളിയും ഉത്തരവാദിത്വവുമാണ്. പരിശുദ്ധാത്മാവിന്റെ വാക്കുകൾ പലപ്പോഴും നാടകീയമായ ദർശനങ്ങളായോ, ഭൗതിക കർണ്ണങ്ങൾക്ക് ശ്രവിക്കാവുന്ന വാക്കുകളായോ വരുന്നില്ല, മറിച്ച് മൃദുവായ മന്ത്രണങ്ങളായും, വളരുന്ന ബോധ്യങ്ങളായും, അല്ലെങ്കിൽ നമുക്കു മുമ്പിൽ തുറക്കുന്നതോ അടയ്ക്കുന്നതോ ആയ വാതിലുകളായും വരുന്നു. പ്രാർത്ഥനയിലൂടെയും വചന വായനയിലൂടെയും ധ്യാനത്തിലൂടെയും സഭയുടെ കൂദാശകളിലുള്ള പങ്കാളിത്തത്തിലൂടെയും ദൈവവുമായുള്ള ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുക എന്നതാണ് ഈ വിവേചനത്തിൻറെ താക്കോൽ. ഒച്ചപ്പാടുകൾ നിറഞ്ഞ ഈ ആധുനിക ലോകത്തിൽ നിശബ്ദതയുടെ മൂല്യം നാം ഇനിയും തിരിച്ചറിയണം; നിശബ്ദതയുടെ ഉൽക്കരുത്തിൽ മാത്രമേ, ഈ പരിശുദ്ധാത്മനിമന്ത്രണങ്ങൾ നമുക്ക് ശ്രവിക്കാനാവൂ. വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയും കുരിശിന്റെ വിശുദ്ധ യോഹന്നാനും തുടങ്ങിയ വിശുദ്ധർ നമ്മെ പഠിപ്പിച്ച ഈ ആത്മീയ സാധനയുടെ പാരമ്പര്യം ആത്മാവിന്റെ ചലനങ്ങളെ തിരിച്ചറിയുന്നതിനുള്ള പ്രായോഗിക ജ്ഞാനം നമുക്ക് നൽകുന്നു. ഈ വിവേചനം പ്രാവർത്തികമാക്കുന്നതിന് സാമൂഹിക ജ്ഞാനവും ആവശ്യമാണ്. പ്രാർത്ഥനയിലൂടെയും ചർച്ചയിലൂടെയും ആത്മാവിന്റെ മാർഗ്ഗനിർദേശം തേടി ആദിമ സഭ കൂട്ടായി തീരുമാനങ്ങൾ എടുക്കുമ്പോൾ, പക്വതയുള്ള ക്രിസ്ത്യാനികളുടെയും ആത്മീയ ഗുരുക്കൻമാരുടെയും സഭാ പിതാക്കന്മാരുടെയും ഉപദേശം തേടുന്നതിലൂടെ വർത്തമാനകാലത്തെ വിശ്വാസികൾക്ക് ഈ വിവേചനം ലഭിക്കുന്നു.

ആത്മാവിന്റെ ഫലങ്ങൾ
വ്യക്തികളും സമൂഹങ്ങളും പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളുമായി സഹകരിക്കുമ്പോൾ, അതിന്റെ ഫലങ്ങൾ സഭയെയും ലോകത്തെയും പരിവർത്തനം ചെയ്യുന്നു. ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, ആത്മസംയമനം, എന്നിവ വ്യക്തിപരമായ സ്വഭാവത്തിലും സമൂഹ ജീവിതത്തിലും പ്രകടമാകുകയും ചെയ്യുന്നു. മനുഷ്യന്റെ ജ്ഞാനത്താലോ, ശക്തിയാലോ, സ്ഥാപനപരമായ കെട്ടുറപ്പിനാലോ അല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെയും മാർഗനിർദേശത്തിലൂടെയുമാണ് സഭ നിലനിൽക്കുന്നതെന്ന് ആദിമ സഭയുടെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. പരിശുദ്ധ മറിയത്തിന്റെ നിയോഗം മുതൽ ചരിത്രത്തിലുടനീളം ആത്മാവിന്റെ മാർഗനിർദേശം പിന്തുടർന്ന അപ്പൊസ്തലന്മാരുടെയും അസംഖ്യം വിശുദ്ധരുടെയും ജീവിതാനുഭവങ്ങൾ തുടങ്ങി, സഭയുടെ പ്രയാണത്തിൽ ഉടനീളം ഈ പരിശുദ്ധാത്മ നേതൃത്വം ഇടതടവില്ലാതെ തുടരുന്നു.
ആത്മാവിന്റെ നിമന്ത്രണങ്ങൾ കേൾക്കാൻ ക്ഷമയും, എളിമയും ഒപ്പം പരിശീലനവും ആവശ്യമാണ്. നിശബ്ദതയ്ക്കും പ്രാർത്ഥനയ്ക്കും ഇടം സൃഷ്ടിക്കുക, തുറന്ന മനസ്സോടെ തിരുവചനം പഠിക്കുക, സഭയുടെ ആരാധനാക്രമത്തിലും കൂദാശകളിലും സജീവമായി പങ്കെടുക്കുക എന്നിവയാണ് അതിന്റെ മാർഗ്ഗം. ദൈവത്തിന്റെ വിളി അപ്രതീക്ഷിത ദിശകളിലേക്ക് നയിക്കുകയോ, ബുദ്ധിമുട്ടേറിയ ഒരു ത്യാഗം ആവശ്യപ്പെടുകയോ ചെയ്യുമ്പോൾ പോലും, പരിശുദ്ധ അമ്മയെ പോലെ "സമ്മതം" എന്ന് പറയാൻ തയ്യാറായിരിക്കുക എന്നാണ് ഇതിനർത്ഥം. പന്തക്കുസ്താ ദിനത്തിൽ പ്രകടിപ്പിച്ച അതേ ശക്തിയോടും ജ്ഞാനത്തോടുംകൂടി പരിശുദ്ധാത്മാവ് ഇന്നും സഭയെ നയിക്കുന്നു.
വിശ്വാസികൾ വ്യക്തിപരമായും സമൂഹമായും ആത്മാവിന്റെ മാർഗ്ഗനിർദേശങ്ങളുമായി സഹകരിക്കാൻ ശ്രമിക്കുമ്പോൾ, അവർ ദൈവത്തിന്റെ രക്ഷയുടെയും രൂപാന്തരീകരണത്തിന്റെയും ഈ ലോകത്തിൽ തുടരുന്ന പ്രവർത്തനത്തിൽ പങ്കുചേരുന്നു. സഭയുടെ ഏറ്റവും മഹത്തായ ദിവസങ്ങൾ ഭൂതകാലത്തിലല്ല, ഭാവിയിലാണ്, കാരണം ദൈവാത്മാവ് 'ക്രിസ്തുവിന്റെ ശരീരത്തെ' സ്വർഗ്ഗത്തിലെന്നപോലെ ഭൂമിയിലെയും ദൈവരാജ്യത്തിന്റെ പൂർണ്ണതയിലേക്ക് ഇപ്പോഴും നയിച്ചു കൊണ്ടിരിക്കുന്നു.

Monday, May 12, 2025

Index


Here you have a list of all the posts of this Blog. You may click on the title to read the articles

ഇതു വരെയുള്ള ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളുടെയും പട്ടിക ഇവിടെ കൊടുത്തിരിക്കുന്നു. നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന പോസ്റ്റിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക.

*******************************************************************************



























ETHICS IN THE TIME OF CORONAVIRUS

മംഗളവാര്‍ത്തയായി 'ക്രിസ്തുസ് വിവിത് '

ദൈവകാരുണ്യത്തിൻ്റെ തിരുനാൾ

ഞാനെന്തിനു കുമ്പസാരിക്കണം?

വിശുദ്ധി - നമ്മുടെ ഉത്തരവാദിത്വം

Why Humanae Vitae is Still Relevant? A Reappraisal of the Prophetic Encyclical on its 50th Anniversary

നാഥാ നീ കൂടെയുണ്ടെങ്കിൽ

Pertinence of Culture in the Moral Choices of a Person: in Pursuit of an Ethical Culture

Misericordia et Misera: a Summary

Mane Nobiscum Domine

Christian Meaning of Suffering

Go, therefore, Make Disciples of all Nations!

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍

എന്റെ ചില ഇഷ്ടങ്ങള്‍

കൊടുമുടിയോളം ഭൂതകാല കുളിര്‍

Reconciliation: The Sacrament of God’s Mercy

Let us be Messengers of Divine Mercy

കരുണയുടെ വിശുദ്ധ വർഷത്തിൽ ഇതാ നോമ്പ് കാലം

True Meaning and Significance of the Jubilee of Mercy

വരൂ... നമുക്ക്‌ അനുരഞ്ജനപ്പെടാം, പ്രകൃതിയോട്!

Lent: a Season of Renewal and New Life in Christ

സ്വാതന്ത്ര്യ ദിനത്തില്‍ ചില സ്വതന്ത്ര ചിന്തകള്‍

രാഖി: സംരക്ഷണത്തിന്റെ പൊന്‍നൂല്‍

Capital Punishment - from a ‘Human Life’ Perspective: A Catholic Understanding

Wise Men Always Seek Him

Birthday of Modern India

Priesthood: a Vocation and a Profession

Challenge of Value Education and Task of Professional Ethics in India

വീണ്ടുമൊരു ജന്മദിനം

സ്നേഹിക്കാൻ ഒരു ഹൃദയം: തിരുഹൃദയം

പ്രകൃതിയെ മറക്കുന്ന മനുഷ്യന്‍ 

June: Month of the Sacred Heart

A Conversation between Twins in their Mother's Womb (പ്രസവാനന്തര ജീവിതമോ?)

ഏകാന്ത പഥികന്‍

ഞാനും അയാളെ അനാഥനാക്കി

ദോഷൈകദൃക്ക്

നെഞ്ചിലെ നെരിപ്പോട്

അനിയത്തീ.. വേഗം തിരിച്ചുവരിക

Diaries of Malala Yousafzai

Tempi Liturgici della Chiesa Siro-Malabarese

ശ്രദ്ധാഞ്ജലി - Fr. Jos Manimalatharappil

Testimony of True Love

ഉടഞ്ഞുപോയ പളുങ്കുപാത്രം

പറന്നു പോയ ചേച്ചിപ്പക്ഷി

Secularization

ബെഫാന

Ethical Issues in Organ Donation

The Great Gift: Organ Donation

ക്രിസ്മസ് നാളിലെ നക്ഷത്രങ്ങളുടെ പുഞ്ചിരി

അടുത്ത ക്രിസ്മസിന് അവന്‍ വരും!

മേരാ ജീവന്‍ കൊറാ കാഗസ്...

ഒരു വീഡിയോ ക്യാമറ പറഞ്ഞ കഥ

In Loving Memory of Fr. Joseph Arackaparambil

The Life of a True Man Part II

The Life of a True Man Part I

പിറന്നാള്‍ ആശംസകള്‍

സൗഹൃദം ഒരു മഴവില്ലു പോലെ

എയ്മി ഒരു പാഠമായെങ്കില്‍

ജോര്‍ജച്ചനിവിടെവിടെയോ ഉണ്ട്


Sunday, May 11, 2025

റേരും നൊവാരും 2.0


കത്തോലിക്കാ സഭയുടെ പരമാധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ലിയോ പതിനാലാമൻ മാർപാപ്പ കർദിനാൾ തിരുസംഘത്തിന് നൽകിയ ആദ്യ സന്ദേശത്തിൽ, താൻ ലിയോ എന്ന പേര് തിരഞ്ഞെടുക്കാനുണ്ടായ കാരണം വിശദീകരിക്കുകയുണ്ടായി. ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിക്കാൻ തീരുമാനിച്ചതിന് വ്യത്യസ്ത കാരണങ്ങളുണ്ട്; എന്നാൽ അത് പ്രധാനമായും, അദ്ദേഹത്തിന്റെ മുൻഗാമിയായ ലിയോ പതിമൂന്നാമൻ മാർപ്പാപ്പ നടത്തിയ ചരിത്രപരമായ ഒരു സാമൂഹ്യ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ്. റേരും നൊവാരും എന്ന ചരിത്രപരമായ ചാക്രിക ലേഖനത്തിലൂടെ വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യനീതിയെ അദ്ദേഹം അഭിസംബോധന ചെയ്തു. സഭയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ സാമൂഹ്യ ഇടപെടലുകളിൽ ഒന്നായിരുന്നു അത്. മനുഷ്യന്റെ അന്തസ്സ്, നീതി, തൊഴിൽ എന്നിവയുടെ സംരക്ഷണത്തിന് പുതിയ വെല്ലുവിളികൾ ഉയർത്തുന്ന കൃത്രിമ ബുദ്ധി (AI) എന്ന മറ്റൊരു വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ, സഭ അതിന്റെ സമ്പന്നമായ സാമൂഹിക പ്രബോധനങ്ങളുടെ കലവറയിൽ നിന്ന് സമൂഹത്തിനു വ്യക്തമായ ദിശാബോധം നൽകേണ്ടതുണ്ട്; അദ്ദേഹം വിശദീകരിച്ചു. തന്റെ അജപാലന നേതൃ ശുശ്രൂഷയുടെ മുൻഗണനകൾ എന്തൊക്കെ ആയിരിക്കണം എന്നതിനെപ്പറ്റി അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ; അതിൽ പ്രധാനപ്പെട്ട ഒന്ന് 'സാമൂഹ്യനീതി'യാണ് എന്നും ഇതിൽനിന്ന് വ്യക്തമാകുന്നു.

1. റേരും നൊവാരും: വിപ്ലവകരമായ സാമൂഹ്യ രേഖ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, വ്യാവസായിക മുതലാളിത്തത്തിന്റെ ഉയർച്ച, തൊഴിലാളികളുടെ ചൂഷണം, ദാരിദ്ര്യം, തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങളോട് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ 1891 ൽ പ്രസിദ്ധീകൃതമായ റേരും നൊവാരും ('പുതിയ കാര്യങ്ങളെ കുറിച്ച്' എന്ന് വാച്യാർത്ഥം) കാര്യക്ഷമമായി പ്രതികരിച്ചു. തൊഴിലാളികളുടെ അന്തസ്സ്, അവരുടെ അവകാശങ്ങൾ, തൊഴിൽ സംഘടനകളുടെ രൂപീകരണം, നീതിപൂർവ്വമായ കൂലി, നീതി ഉറപ്പാക്കാനുള്ള തൊഴിലുടമകളുടെയും ഭരണകൂടത്തിന്റെയും ധാർമ്മിക ബാധ്യതകൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനൊപ്പം, സ്വകാര്യ സ്വത്തിനായുള്ള അവകാശവും ഈ ചാക്രിക ലേഖനം ഊന്നിപ്പറഞ്ഞു. അങ്ങനെ ഈ ചാക്രികലേഖനം കത്തോലിക്കാ സാമൂഹിക പ്രബോധനങ്ങളുടെ മൂലക്കല്ലായി മാറുകയും, ക്വാദ്രോജേസിമോ ആന്നോ, മാത്തർ ഏത് മജിസ്ത്ര, പോപ്പുലോരും പ്രോഗ്രസിയോ, ലബോരെം എക്സെർചെൻസ്, കാരിത്താസ് ഇൻ വേരിത്താതെ തുടങ്ങിയ പിൽക്കാല രേഖകൾക്ക് പ്രചോദനമാവുകയും ചെയ്തു. ഓരോ മാർപ്പാപ്പയും അതാതുകാലത്തെ സാമൂഹിക പരിവർത്തനങ്ങളോട് കൃത്യതയോടെ പ്രതികരിച്ചു. കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ ഈ വർത്തമാന സാമൂഹ്യപശ്ചാത്തലത്തിൽ ലിയോ പതിനാലാമൻ പപ്പായും ഈ പാരമ്പര്യത്തിലേക്ക് ചുവടുവെക്കുന്നു.

റേരും നൊവാരും: ഇന്നത്തെ പ്രസക്തി
നൂറ്റിമുപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ടതാണെങ്കിലും ഈ ചാക്രിക ലേഖനത്തിന്റെ അടിസ്ഥാന പ്രമേയങ്ങൾ ഇന്നും ഏറെ പ്രസക്തമായി തുടരുന്നു; പ്രത്യേകിച്ച്, സാമൂഹ്യ നീതി, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കൽ, മനുഷ്യന്റെ സ്വകാര്യ സ്വത്തവകാശവും അതിന്റെ ധാർമിക ഉപയോഗവും, മൂലധന വിനിയോഗത്തിന്റെ ഉത്തരവാദിത്വങ്ങൾ, നീതിപൂർവകമായ ഭരണ നിർവഹണത്തിന്റെ ആവശ്യകത തുടങ്ങിയവ. ഇന്നത്തെ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ ഈ പ്രമേയങ്ങൾക്ക് ഇന്നും പ്രാധാന്യമുണ്ടെന്ന് തന്റെ പ്രസ്താവനയിലൂടെ ലിയോ പതിനാലാമൻ മാർപ്പാപ്പ സൂചിപ്പിക്കുകയാണ്.

തൊഴിൽ ചെയ്യാനുള്ള അവകാശം മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങളിൽ ഒന്നാണ്. തൊഴിൽ ക്രിസ്തീയ വീക്ഷണത്തിൽ, അതിജീവനത്തിനുള്ള ഒരു മാർഗ്ഗം മാത്രമല്ല, ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനത്തിലെ മനുഷ്യന്റെ പങ്കാളിത്തം കൂടിയാണ്. ഇന്ന് തൊഴിൽ നീതിയുടെ പുതിയ മാനങ്ങൾ രൂപപ്പെടുകയാണ്. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ, ഡിജിറ്റൽ യൂണിയനുകൾ, ഗിഗ് തൊഴിൽ സമ്പ്രദായം, കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള ജോലികൾ എന്നിവയൊക്കെ പുതിയ ധാർമ്മിക മാനദണ്ഡങ്ങൾ ആവശ്യപ്പെടുന്നു. ഡിജിറ്റൽ മേഖലയിൽ പൊതുനന്മ പ്രോത്സാഹിപ്പിക്കപ്പെടാനുള്ള ശ്രമങ്ങൾ നാമിനിയും ധാരാളമായി നടത്തേണ്ടിയിരിക്കുന്നു. പുതിയ കണ്ടെത്തലുകളിൽ ഉണ്ടാവേണ്ട ധാർമ്മിക ഉത്തരവാദിത്വം, ധാർമ്മിക സാങ്കേതിക വികസനം, ചൂഷണപരമായ വിവര ശേഖരണ - ഉപയോഗ സമ്പ്രദായങ്ങളുടെ നിയന്ത്രണം, തെറ്റായ വിവരങ്ങളുടെ നിർമ്മാണവും പ്രചാരണവും, എന്നിവ പ്രത്യേക ശ്രദ്ധ അർഹിക്കുന്ന മേഖലകൾ ആണ്. പാരിസ്ഥിതിക പരിവർത്തനം (Ecological Conversion) കൂടുതൽ ശ്രദ്ധ അർഹിക്കുന്ന മറ്റൊരു മേഖലയാണ്. പാവപ്പെട്ടവർക്കും, പാർശ്വവത്കരിക്കപ്പെട്ടവർക്കും, നമ്മുടെ പൊതുഭവനമായ ഭൂമിക്കും വേണ്ടിയുള്ള പരിചരണം സാമൂഹിക നീതിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നാമിനിയും തുടരേണ്ടതുണ്ട്. കൃത്രിമ ബുദ്ധിയുടെ ധാർമ്മികവും ഉത്തരവാദിത്വപൂർണ്ണമായ ഉപയോഗം, അൽഗോരിത സംവിധാനങ്ങളിലെ സുതാര്യത, മനുഷ്യ അന്തസ്സ് എന്നിവ ഉറപ്പാക്കുന്ന ശ്രമങ്ങളെ തുടർന്നും പിന്തുണയ്ക്കുക.

സമകാലിക സാമൂഹിക വെല്ലുവിളികൾ
ലിയോ പതിനാലാമൻ മാർപ്പാപ്പ അഭിസംബോധന ചെയ്യേണ്ട ആധുനിക പശ്ചാത്തലം 1891ലെ സന്ദർഭത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. എന്നിരുന്നാലും, സാമ്പത്തികവും സാമൂഹികവും സാങ്കേതികവുമായ ആധുനിക കോളിളക്കങ്ങളുടെ പശ്ചാത്തലത്തിൽ, 'മനുഷ്യന്റെ അന്തസ്സ്' നേരിടുന്ന വെല്ലുവിളികൾ എന്ന അടിസ്ഥാനപരമായ ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു.

നാലാം വ്യാവസായിക വിപ്ലവവും ജോലിയുടെ അന്തസ്സും:
ഓട്ടോമേഷൻ, റോബോട്ടിക്സ്, കൃത്രിമ ബുദ്ധി എന്നിവ സാങ്കേതിക വ്യവസായ മേഖലകളെ അഭൂതപൂർവമായ വേഗതയിൽ പരിവർത്തനം ചെയ്യുകയാണ്. തൊഴിലിന്റെ അന്തസ്സും അതിന്റെ അനന്യതയും ഇവിടെ വെല്ലുവിളി നേരിടുകയാണ്. ഈ സാങ്കേതികവിദ്യകൾ കൂടുതൽ കാര്യക്ഷമത കൊണ്ടുവരുമ്പോൾ, ദശലക്ഷക്കണക്കിന് തൊഴിലാളികളെ, പ്രത്യേകിച്ച്, ദിവസ വേതനക്കാർ, കുറഞ്ഞ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്ന തൊഴിലുകാർ, എന്തിന്, വൈദഗ്ധ്യ തൊഴിൽ മേഖലകളിൽ പോലും ഉള്ളവർ തൊഴിൽ നഷ്ടം എന്ന ഭീഷണി നേരിടുന്നുണ്ട്.

മുതലാളിത്ത നിരീക്ഷണത്തിന്റെ (Surveillance Capitalism) വളർച്ചയും സ്വകാര്യതയുടെ ശോഷണവും
വ്യക്തികളെക്കുറിച്ചുള്ള വലിയ അളവിലുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ലാഭം നേടുന്നു. വ്യക്തികൾ ഡാറ്റാ പോയിന്റുകളിലേക്ക് ചുരുങ്ങുകയും അവരുടെ തിരഞ്ഞെടുപ്പുകൾ ലാഭത്തിനായി രൂപകൽപ്പന ചെയ്ത അൽഗോരിതങ്ങളാൽ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. മനുഷ്യ ബോധത്തിന്റെയും പെരുമാറ്റത്തിന്റെയും വാണിജ്യവൽക്കരണം, അവന്റെ സ്വാതന്ത്ര്യം, സ്വയംഭരണം (autonomy), പൊതു നന്മ എന്നിവയുമായി ബന്ധപ്പെട്ട ധാർമ്മിക വെല്ലുവിളികൾ എന്നിവയും നിലനിൽക്കുന്നുണ്ട്.

ഡിജിറ്റൽ അസമത്വവും പുതിയ ദരിദ്രരും: 
ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കും കൃത്രിമ ബുദ്ധിയാൽ മെച്ചപ്പെടുത്തിയ സേവനങ്ങളിലേക്കുമുള്ള പ്രവേശനം അസന്തുലിതമായിട്ടാണ് വിതരണം ചെയ്യപ്പെടുന്നത്. പാവപ്പെട്ട രാജ്യങ്ങളും ഗ്രാമീണ ജനങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും, ഒരുവിഭാഗം പഴയ തലമുറയും, ഈ പുതിയ ഡിജിറ്റൽ വിഭജനത്തിൽ പിന്നിലാണ്. സാങ്കേതിക മുന്നേറ്റങ്ങൾ പൊതുനന്മയ്ക്ക് ഉതകുന്നില്ലെങ്കിൽ സാമൂഹിക അസമത്വം കൂടുതൽ ആഴത്തിൽ വേരൂന്നിയേക്കാം.

പരിസ്ഥിതി പരിപാലനവും സാങ്കേതിക-പരിസ്ഥിതി ബന്ധവും: 
സാങ്കേതിക പുരോഗതി അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിൽ നിന്ന് മുക്തമല്ല. ഇ-വേസ്റ്റ് മുതൽ ഡാറ്റാ സെന്ററുകളുടെ ഊർജ്ജ ആവശ്യങ്ങൾ, തുടങ്ങി കൃത്രിമ ബുദ്ധി പരിശീലനം വരെയുള്ള പുതിയ സമ്പദ് വ്യവസ്ഥ പാരിസ്ഥിതിക തകർച്ചയ്ക്ക് കാരണമാകാം. ഫ്രാൻസിസ് മാർപാപ്പയുടെ 'ലൗദാത്തോ സി' ഇതിനകം തന്നെ ഒരു അടിത്തറ പാകിയിട്ടുണ്ട്. ലിയോ പതിനാലാമൻ മാർപ്പാപ്പ അതിന്റെ കാഴ്ചപ്പാട് AI യുഗത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ട്രാൻസ് ഹ്യൂമനിസവും മനുഷ്യന്റെ പുനർനിർവചനവും: 
മസ്തിഷ്ക-കമ്പ്യൂട്ടർ ഇന്റർഫേസുകൾ, ജനിതക എഞ്ചിനീയറിംഗ്, AI-ഹ്യൂമൻ ഇന്റഗ്രേഷൻ തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകൾ 'മനുഷ്യനായിരിക്കുക' എന്നതിന്റെ അർത്ഥത്തിന്റെ അതിരുകളെ വെല്ലുവിളിക്കുന്നു. ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ, സഭ ദൈവശാസ്ത്രപരവും ദാർശനികവുമായ, 'ഡിഗ്നിത്താസ് ഇൻഫിനിത്ത' പോലെയുള്ള, ശക്തമായ പ്രതികരണങ്ങൾ തുടർന്നും നൽകേണ്ടതുണ്ട്.

സഹാനുഭൂതിയില്ലാത്ത ആഗോളവൽക്കരണം: 
ആഗോള വിതരണ ശൃംഖലകൾ, ബഹുരാഷ്ട്ര കോർപ്പറേഷനുകൾ, സാമ്പത്തിക സംവിധാനങ്ങൾ എന്നിവ പലപ്പോഴും സമൂഹങ്ങളോടും തൊഴിലാളികളോടും ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നു. സമൂഹത്തോട് പൊതുവായും, പ്രത്യേകിച്ച് തൊഴിലാളികളോടുള്ള ഐക്യദാർഢ്യവും സഹാനുഭൂതിയും ഇല്ലാതാകുമ്പോൾ തൊഴിലാളികളുടെ അന്തസ്സ് അവഗണിക്കപ്പെടുന്നു. ഒപ്പം, സാമൂഹിക അസമത്വങ്ങൾ വർദ്ധിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പിന്തുണയും ശബ്ദവും ഇല്ലാതാവുകയും ചെയ്യുന്നു.  ആഗോളവൽക്കരണം കാര്യക്ഷമതയും ലാഭവും വർദ്ധിപ്പിക്കുമ്പോൾ, അത് പ്രാദേശിക സംസ്കാരങ്ങളെ ദുർബലപ്പെടുത്തുകയും, പരമ്പരാഗത ഉപജീവനമാർഗങ്ങളെ നശിപ്പിക്കുകയും, ധാർമ്മിക മൂല്യങ്ങളെ ലഘൂകരിക്കാനും ഇടയുണ്ട്.

പൊതു നന്മയുടെ പ്രതിസന്ധിയും ജനകീയതയുടെ (populism) ഉയർച്ചയും:
 സാമൂഹിക വിഘടനം, നുണയും തെറ്റുമായ വിവരങ്ങൾ, പ്രത്യയശാസ്ത്രങ്ങളെ ധ്രുവീകരിക്കൽ എന്നിവയ്ക്കും ഡിജിറ്റൽ യുഗം ഇന്ധനം പകർന്നിട്ടുണ്ട്. ഈ സത്യാനന്തര കാലഘട്ടത്തിൽ സഭയ്ക്ക് സാഹോദര്യബോധം, സാമൂഹിക സംശ്ലിഷ്ടത, ധാർമ്മിക വിവേചനബുദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാൻ എങ്ങനെ കഴിയും തുടങ്ങിയ വിഷയങ്ങൾ ലിയോ പതിനാലാമൻ മാർപ്പാപ്പ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

സഭയ്ക്ക് എന്തു നൽകാൻ കഴിയും?
ലിയോ പതിനാലാമൻ മാർപ്പാപ്പ തിരഞ്ഞെടുത്ത പേര് ഒരു ശക്തമായ സൂചനയാണ്. സാങ്കേതിക നിർണ്ണയവാദവും (technological determinism) സാമ്പത്തിക പ്രായോഗികതാവാദവും ആധിപത്യം പുലർത്തുന്ന ഒരു ലോകത്ത്, മനുഷ്യന്റെ അന്തസ്സ്, ഐക്യദാർഢ്യം, സബ്സിഡിയാരിറ്റി, സിനഡാലിറ്റി, സമാധാന ശ്രമങ്ങൾ, ദരിദ്രരോടും അവഗണിക്കപ്പെട്ടവരോടുമുള്ള പരിഗണന എന്നിവയിൽ വേരൂന്നിയ ഒരു കാഴ്ചപ്പാട് സഭ കൂടുതൽ ശക്തമായി കൈക്കൊള്ളേണ്ടിയിരിക്കുന്നു.
അന്യായമായ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഒരു പ്രാവചക ശബ്ദമായും, സങ്കീർണ്ണമായ സാങ്കേതിക മുന്നേറ്റങ്ങളിൽ ഗതി നിർണയിക്കാനുള്ള ഒരു ധാർമ്മിക ദിശാസൂചികയായും സഭയ്ക്ക് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ നേതൃത്വത്തിൽ മാറാൻ കഴിയട്ടെ. ഓരോ വ്യക്തിക്കും, പ്രത്യേകിച്ച് പാവങ്ങൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും സ്ഥാനമുള്ള, ഐക്യദാർഢ്യത്തിന്റെ ഒരു സമൂഹം നാം ഒരുമിച്ച് കെട്ടിപ്പടുക്കണം. ലിയോ പതിനാലാമൻ മാർപ്പാപ്പ അദ്ദേഹത്തെ നയിക്കുന്ന ഈ പ്രചോദനങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ലിയോ പതിമൂന്നാമൻ വ്യാവസായിക യുഗത്തിലേക്ക് ലോകത്തെ നയിച്ച അതേ ധാർമ്മിക വ്യക്തതയോടും ആഴത്തോടും കൂടെ, കൃത്രിമ ബുദ്ധിയുടെ ഈ യുഗത്തെ അഭിസംബോധന ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ചൂഷിതർക്കും ദരിദ്രർക്കും ഒപ്പം നടക്കാനും, ചൂഷകരെ വെല്ലുവിളിക്കാനും, വർത്തമാന കാലത്തെ നിർവചിക്കുന്ന "പുതിയ കാര്യങ്ങളുടെ" (Rerum Novarum) മുന്നിൽ, നീതിയുടെ സംരക്ഷകരാകാനും സഭ വീണ്ടും വിളിക്കപ്പെടുന്നു.

Tuesday, May 6, 2025

An Open Letter to the Honourable Leaders of India


An Open Letter to the Honourable Leaders of India,

The tragic terrorist attack in Pahalgam has left our nation grieving. Twenty-six precious lives have been lost - lives of our brave sons, our fellow Indians. Their sacrifice leaves behind not only a trail of sorrow and tears, but also a deep-seated anger in every citizen’s heart.

We are pained. We are angry. And yes, as a proud and sovereign nation, we must respond.
But the question remains: Do we really need a war?
And more importantly: What will we gain?

War may feel like an answer - swift, strong, and decisive. Yet history teaches us otherwise. The path of war is never simple. It comes wrapped in devastation - for soldiers, for civilians, for the economy, and for the generations that follow.
A war between two nuclear-armed nations will not just be a headline; it will be a humanitarian crisis.
 
We risk:
Mass civilian casualties - people who have no part in the politics or the violence.
Destruction of homes, schools, hospitals, and infrastructure, pushing communities into poverty and trauma.
Displacement of families and a refugee crisis in our own borders.
Economic collapse, where funds meant for education, healthcare, and development are diverted to arms and ammunition.
Psychological scars that will haunt our youth and children, fueling further hate and cycles of revenge.

Do we want to see our cities under curfew? Our borders burning? Our dreams buried in the rubble?
Let us not allow terrorism to drag our nation into darkness. Let us not let a few evil hands decide the fate of 1.4 billion people.

Yes, we must answer them. But let us answer with:
International diplomatic pressure and strategic isolation of terror-supporting regimes.
Intelligent, targeted counter-terrorism efforts that neutralise threats without civilian harm.
Strengthening our defence and intelligence, ensuring no such attack ever repeats.
Building national unity and resilience, rather than succumbing to rage and destruction.

Honourable leaders, we plead with you to act not out of anger, but with the wisdom of a nation that values life, democracy, and peace.

Let history remember India not for its wars, but for its courage to choose peace in the face of provocation.

We stand united in grief. But let us also stand united in vision - a vision for a future where justice triumphs, but not at the cost of our humanity.

Please, avoid a war.